സി.പി.എമ്മിന്റെ മലപ്പുറം ജില്ലാസമ്മേളനത്തിൽ വിഭാഗീയത ഉണ്ടായെന്ന വാർത്ത ചില പത്രങ്ങൾ കെട്ടിച്ചമയ്്ക്കുന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. സമാപന സമ്മേളനത്തിൽ പങ്കെടുക്കാതെ താൻ ഒളിച്ചുപ്പോയെന്ന വാർത്തയും വാസ്തവ വിരുദ്ധമാണ്. പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനുളളതിനാലാണ് താൻ പെട്ടെന്ന് പോയത്. മാധ്യമങ്ങളിൽ വരുന്ന സത്യവിരുദ്ധ പ്രചരണങ്ങൾ നിർത്തേണ്ടതാണെന്നും പിണറായി പറഞ്ഞു.
മറുപുറംഃ- എന്ത് തങ്കം പോലത്തെ മനസ്സുളളവരാ ഈ സി.പി.എമ്മുകാർ. ഒരു തല്ലും വഴക്കും ഇല്ല. നാട്ടുകാരൊട്ട് ഇത് കാണുകയുമില്ല. പിന്നെ അകത്തുനിന്നും ചിലപ്പോൾ ചില പുകയും വാതകങ്ങളും വരുമ്പോൾ അത് പാർട്ടിക്കുളളിലെ ആനന്ദ കരിമരുന്നുപ്രയോഗത്തിന്റേതാണെന്നാണ് വിശദീകരണം. ഒടുവിൽ കരിമരുന്ന് പ്രയോഗം മൂത്ത് മൂത്ത് ചിലർ കരിഞ്ഞും വെട്ടിവീഴ്‌ത്തപ്പെട്ടും പുറത്തുപോകുമ്പോഴാണ് അവർ പാർട്ടി വിരുദ്ധരാകുന്നത്. പാർട്ടിക്കു പുറത്തുപോയാൽ എന്ത് വിഭാഗീയത. പ്രിയ സഖാവേ ഇതൊക്കെ കൊച്ചുപിളേളരോട് പറഞ്ഞ് ആശ്വസിച്ചാൽ പോരെ. കേരളത്തിലെ ജനം മുഴുവൻ വിപ്ലവം നാളെ വരും എന്ന് കരുതിയിരിക്കുന്ന ബധിരരും മൂകരും അന്ധരുമായ പാവം സത്യസന്ധപാർട്ടിമെമ്പർമാരല്ലല്ലോ.
Generated from archived content: news1_dec20.html