ഐസ്‌ക്രീം പാർലർ കേസിലെ പ്രതി ശ്രീദേവിയുടെ ഡയറിയിൽനിന്നും കീറിമാറ്റപ്പെട്ട രണ്ട് പേജുകൾ കോടതിയിൽ ഹാജരാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദൻ ആവശ്യപ്പെട്ടു. പേജ് കീറിയെടുത്ത പോലീസ് ഉദ്യോഗസ്ഥന് മന്ത്രിയിൽനിന്നും വേണ്ടത്ര സഹായങ്ങൾ കിട്ടി കാണുമെന്നും ഇപ്പോൾ എല്ലാവരും കൂടി റജീനയെ ഭ്രാന്തിയാക്കാൻ ശ്രമിക്കുകയാണെന്നും വി.എസ് ആരോപിച്ചു.
മറുപുറംഃ നമ്മൾ സഖാക്കൾ ഭരിക്കുന്ന കാലത്തുതന്നെയാണ് വി.എസ്സേ ഈ പേജ് കീറലും കുഞ്ഞാലിക്കുട്ടിക്ക് പൂമാല ചാർത്തലും നടന്നത്. പേജു വേണമെങ്കിൽ പഴയ ഗവൺമെന്റിന്റെ കാലത്ത് കുഴികുത്തി മൂടിയ ഫയലുകൾ തപ്പിനോക്കിയാൽ മതിയാകും. പിടിച്ചതിലും വലുതാണ് അളയിലിരിക്കുന്നത്. അന്നത്തെ വേലി തന്നെയാണ് വിളവ് തിന്നതെന്നർത്ഥം. പിന്നെ കാശും വാങ്ങി കാണണം. അതുകൂടി പറയൂ സഖാവ് വി.എസ്സേ..
Generated from archived content: news-dec08.html