സംസ്ഥാനത്ത് മണ്ണും വനവും നദികളുമെല്ലാം മാഫിയകളുടെ നിയന്ത്രണത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം അധികാരത്തിൽ കയറിയാലും, മാഫിയകളെ പൂർണ്ണമായും അകറ്റാൻ കഠിനപ്രയത്നം തന്നെ വേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
മറുപുറംഃ മണ്ണും വനവും നദിയും മാത്രമല്ല, പാർട്ടിയും ചില മാഫിയകളുടെ കൈയിലാണെന്ന് അങ്ങേയ്‌ക്കറിയാമല്ലോ. ഈ മാഫിയയെ ഒതുക്കാൻ സഖാവ് നടത്തിയ പ്രയത്നങ്ങൾ മാനത്തുവരച്ച വരപോലെയായത് ജനത്തിനും അറിവുളളതാണ്. മാഫിയ പാർട്ടിയെ മയക്കുന്ന കറുപ്പ് എന്നൊക്കെയുളള മഹദ്‌വചനങ്ങൾ പറഞ്ഞ് കാലം കഴിക്കാം സഖാവേ. അല്ലാതെ എന്തോന്ന് ചെയ്യാൻ.
Generated from archived content: news-05-04-05.html