സഭ്യേതര ഭാഷയിലുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രയോഗം ക്രൈസ്തവ വിശ്വാസികളെ വൈദ്യുതാഘാതം ഏല്പിച്ചുവെന്ന് പാല ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. മാർ പോൾ ചിറ്റിലപ്പിള്ളിയെ നികൃഷ്ടജീവിയെന്ന് ആക്ഷേപിച്ചത് പ്രാകൃതവും സംസ്‌കാരശൂന്യവുമാണെന്ന് അദ്ദേഹം പറഞ്ഞു.
മറുപുറം ഃ
സത്യത്തിൽ പാല ബിഷപ്പാണ് ഒരു സത്യം പറഞ്ഞത് – പിണറായി ക്രൈസ്തവർക്ക് വൈദ്യുതാഘാതം ഏല്പിച്ചുവെന്ന്. ഇത്തിരി തിരുത്തുണ്ടെങ്കിൽ സംഗതി ജോറായേനെ. ക്രൈസ്തവർ എന്ന ബഹുരൂപം മാറ്റി കാത്തോലിക സഭ എന്നാക്കിയാൽ മതിയായിരുന്നു. സാധാരണ ഷോക്കു കൊടുക്കുന്നത് ആർക്കാണെന്ന് വിവരമുള്ളവർക്കറിയാം. അല്ലെങ്കിൽ ചില തലതെറിച്ചവന്മാരെ ഒതുക്കാൻ ദൈവം തമ്പുരാൻ ഇടിവെട്ട് നേരിട്ടുകൊടുക്കും. ദൈവം തമ്പുരാന് മത്തായി ചാക്കോയുടെ കാര്യത്തിലും സഭയുടെ കാര്യത്തിലും വലിയ നോട്ടമില്ലാത്തതുകൊണ്ട് അത് നടന്നില്ല. ഷോക്ക് കൊടുത്തത് പിണറായി ആണെന്നുവച്ച് കിട്ടിയവന്റെ രോഗത്തെക്കുറിച്ച് സംസാരിക്കാതെ പിണറായിയെ കുറ്റം പറയുന്നതെന്തിന്. പിണറായിക്കുള്ളത് പിണറായിക്കും സഭയ്‌ക്കുള്ളത് സഭയ്‌ക്കും ദൈവം നൽകും…. അങ്ങിനെ വിശ്വസിക്കാം… അല്ലേ പാല ബിഷപ്പേ…
Generated from archived content: new2_oct16_07.html