ചന്ദന മാഫിയക്കെതിരെ കർശന നിലപാടെടുത്തതിന്റെ പേരിൽ തനിക്കും കുടുംബത്തിനും നേരെ വധഭീഷണി ഉണ്ടായിരുന്നതായി വനംവകുപ്പിന്റെ ചുമതല കൂടിയുളള മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു. വനംവകുപ്പ് ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. എന്നാൽ ഭീഷണിപ്പെടുത്തിയ വ്യക്തിയെക്കുറിച്ചു മാത്രം പറയാൻ മന്ത്രി തയ്യാറായില്ല.
മറുപുറംഃ ആളാരാണെന്നു പറയൂ മന്ത്രീ. എന്നാലല്ലേ കാര്യങ്ങൾ വേണ്ടപോലെ മുന്നോട്ടു പോകൂ… കയ്‌ച്ചിട്ട് തിന്നാനും പറ്റുന്നില്ല, മധുരിച്ചിട്ട് തുപ്പാനും പറ്റുന്നില്ലല്ലേ… താങ്കളുടെ മുൻഗാമിക്ക് കോടതി നല്‌കിയ ‘എ’ ഗ്രേഡ് സർട്ടിഫിക്കറ്റിനെ പേടിച്ചായിരിക്കും മന്ത്രിസാർ ഈ വെടിയൊക്കെ പൊട്ടിക്കുന്നത്. ഭീഷണിപ്പെടുത്തിയവന്റെ പേര് ഒരു മന്ത്രിക്ക് പറയാൻ പറ്റിയില്ലെങ്കിൽ പാവപ്പെട്ട നാട്ടുകാരുടെ കാര്യം എന്താകും…. കണ്ടില്ലേ, റെജീന കിടന്ന് മലക്കം മറിഞ്ഞ് കളിക്കുന്നത്….
Generated from archived content: new1_jan04_06.html