കേരളത്തിലെ യുവാക്കൾക്കിടയിൽ മദ്യപാനത്തിന്റെ തോത് കഴിഞ്ഞ പതിനാറു വർഷങ്ങൾക്കിടയിൽ ആറിരട്ടിയായി. 1986-ൽ യുവാക്കളിൽ വെറും രണ്ടു ശതമാനമായിരുന്നു മദ്യപാനത്തിന് അടിമപ്പെട്ടതെങ്കിൽ ഇന്നത് പന്ത്രണ്ടു ശതമാനമാണ്.
മദ്യപാന നിരക്കിൽ വർദ്ധനവ് അനുഭവപ്പെടുന്നത് മൂന്നാം ലോകരാജ്യങ്ങളിലാണ്. അമേരിക്കയിലും മറ്റു വികസിക രാഷ്‌ട്രങ്ങളിലും മദ്യപാനനിരക്കിൽ കുറവ് കാണപ്പെടുന്നു.
മറുപുറംഃ നൂറുമില്ലിയെങ്കിലും അടിക്കാതെ കേരളത്തിൽ എങ്ങിനെ ജീവിക്കാൻ പറ്റും? മാറാട്…. നാദാപുരം…. പൂന്തുറ….. വർഗ്ഗീയന്മാരുടെ ഉറഞ്ഞു തുളളൽ. ചാരക്കേസ്, പൈപ്പ് കുംഭകോണം…. വനംകൊളള… വൈദ്യുതിവാണിഭം…പെൺവാണിഭം… അങ്ങിനെ പോകുന്നു സാംസ്‌കാരികരംഗം. സർക്കാരാപ്പീസിൽ കയറിയാൽ കാശ്…ഇറങ്ങിയാൽ കാശ്… പോലീസിന്റെ തിരുവിളയാടൽ വേറെ…. രാഷ്‌ട്രീയ കുട്ടിപ്പട്ടാളങ്ങളുടെ കല്ലേറ്…. തീവെപ്പ്…. കത്തിക്കുത്ത്… തലമൂത്തവരുടെ ബന്ദ്… ഹർത്താൽ.. മറ്റൊരുവഴിക്ക്. ഇതിനിടയിൽ ബോധമുളളവർ നൂറടിക്കാതെ എന്തുചെയ്യും.
Generated from archived content: aug6_news2.html