ന്യൂ ജനറേഷൻ

 

001-gareth-nyandoro-rijksacademie-open-2015-ph-gj_-vanrooij-683x1024

അല്ല,എങ്ങനെ ദേഷ്യം വരാതിരിക്കും..നേരം ഇത്രയുമായിട്ടും പത്രവും കയ്യിൽ പിടിച്ചോണ്ട് ഒറ്റയിരുപ്പാ.ഓഫീസിൽ പോകേണ്ടതാണെന്ന വിചാരമൊന്നുമില്ല..ഈ അമ്മയുടെ ഒരു കാര്യം.
‘’അമ്മേ,ഞാൻ കുറെ നേരമായി പറയുന്നു,പോയി പല്ല് തേച്ച്,കുളിച്ച് നല്ല കുട്ടിയായി വന്ന് ഓഫീസിൽ പോകാൻ നോക്ക്,എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്.’’.
ഇതൊക്കെ കേട്ടിട്ടും തെല്ലൊരു മടിയോടെയാണ് അമ്മ കസേരയിൽ നിന്നെഴുന്നേറ്റത്.പിറുപിറുക്കലുകൾക്കും ശകാരങ്ങൾക്കും ഇടയിൽ പതിയെ അമ്മ കുളിമുറിയിലേക്ക് കയറി.
അഞ്ച് മിനിറ്റ് തികയും മുമ്പ് ഡോറിനു മുന്നിൽ വിളിയെത്തി.’’ഇതെന്താ അമ്മേ,ബാത്റൂമിലിരുന്ന് ഉറക്കമാണോ,സമയത്തിന് ഓഫീസിലൊന്നും പോകണ്ടേ,എട്ട് മണിയാകുമ്പോൾ വണ്ടിയിങ്ങെത്തും..’’
ഓടിപ്പിടിച്ച് ബാത്ത് റൂമിൽ നിന്നിറങ്ങുമ്പോഴേക്കും സമയം ഏഴേ മുക്കാൽ..’’അമ്മേ,ഇന്നലത്തെ ഓഫീസ് വർക്ക് വല്ലതും ചെയ്യാൻ ബാക്കിയുണ്ടോ..’’ ഡയറിയെടുത്തു നോക്കുമ്പോഴേക്കും ഇന്നലത്തെ കുറെ വർക്കുകൾ ബാക്കി കിടക്കുന്നു..’’കൈക്കൂലിയും ഓഫീസും’’ എന്ന വിഷയത്തെ കുറിച്ച് ഒരു പ്രൊജക്ട് ചെയ്യാൻ പറഞ്ഞു വിട്ടിട്ട് അത് ഇതു വരെ ചെയ്തിട്ടില്ല.
അമ്മയെ പിടിച്ച് കസേരയിലിരുത്തി.ഭക്ഷണമെടുത്തു കൊടുക്കുമ്പോഴും അവളുടെ കണ്ണുകൾ ക്ളോക്കിലായിരുന്നു.ഓഫീസ് വണ്ടിയെങ്ങാനും പോയാൽ പിന്നെ അമ്മയെ ആരാ കൊണ്ട് ഓഫീസിൽ വിടുന്നത്..’’ വല്ലതുമൊക്കെ കഴിച്ചെന്നു വരുത്തി അമ്മ എഴുന്നേറ്റു.മുമ്പിൽ അമ്മയും പുറകെ ബാഗും തൂക്കി അവളും നടന്നു.
സ്വപ്നം കാണാൻ സമയം കിട്ടിയ ഒരു ഞായറാഴ്ച കണ്ട പേക്കിനാവിൽ നിന്നും ഞെട്ടിയുണരുമ്പോൾ അമ്മ ആകെ വിയർത്തു കുളിച്ചിരുന്നു.ബോധത്തിലേക്ക് തിരികെ വന്നപ്പോൾ ആദ്യം നോക്കിയത് മോളെയാണ്.അടഞ്ഞു പോകാൻ തുടങ്ങുന്ന കണ്ണുകൾ തുറന്നു പിടിച്ച് ഉറക്കം വരാതിരിക്കാൻ താഴെ പാത്രത്തിൽ എടുത്തു വെച്ചിരിക്കുന്ന വെള്ളത്തിൽ കാലും നീട്ടിയിരുന്ന് ഹോം വർക്ക് ചെയ്യുന്ന മോളെ കണ്ടപ്പോഴാണ് അമ്മയുടെ ശ്വാസം നേരെ വീണത്..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous article‘സമാധാനത്തിന്റെ അമ്മ’ ലെയ്മാ ബോവി
Next articleമൗനമേഘങ്ങൾ
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here