നെല്ലെഴുത്ത്

images-1മാനം കരഞ്ഞ്
കണ്ണീരണിഞ്ഞാൽ
കലപ്പ ചേറിൽ മുക്കി
ആശാനൊരെഴുത്തുണ്ടായിരുന്നു
നെല്ലെഴുത്ത്.
മണ്ണിരകൾ
അടിക്കുറുപ്പെഴുതിയിരുന്നു.
കൂട്ടമായ് പാട്ടു പാടി
അരക്കെട്ട് കെട്ടി
മറ്റൊരു പള്ളിക്കൂടത്തിലേക്ക്
പറിച്ച് നട്ടിരുന്നു.
വേനൽ ചൂടിൽ
പൈങ്കിളി വാദ്യങ്ങളുടെ
അകമ്പടിയിൽ
കൊയ്ത്തു പരീക്ഷ
നടന്നിരുന്നു.

പുഞ്ചയും
മുണ്ടകനും
കഴിഞ്ഞാൽ
സ്ലേറ്റിൽ
നൂറ് മേനിയുണ്ടായിരുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here