ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളി ഈ മാസം 31-ന് നടത്തും. ഇതോടൊപ്പം ചാമ്പ്യൻസ് ബോട്ട് ലീഗ് ആദ്യ മത്സരവും നടക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഈ മാസം 10-ന് നടത്താനിരുന്ന മത്സര വള്ളംകളികൾ പ്രളയക്കെടുതിയെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.
പൂർണമായും ഹരിതചട്ടം പാലിച്ചാവും നടത്തിപ്പ്. ബോട്ടിൽ കളക്ഷൻ ബൂത്തിൽ ഡെപ്പോസിറ്റ് ആയി 10 രൂപ നൽകി സ്റ്റിക്കർ പതിപ്പിച്ചാൽ മാത്രമേ പ്ലാസ്റ്റിക് കുപ്പിവെളളം വളളംകളി നടക്കുന്ന പവലിയനിലേക്ക് കൊണ്ടു പോകുവാൻ അനുവദിക്കൂ. സ്റ്റിക്കറോടു കൂടിയ കാലിക്കുപ്പികൾ കളക്ഷൻ ബൂത്തിൽ തിരികെ ഏൽപ്പിച്ചാൽ ഡെപ്പോസിറ്റ് തുക തിരികെ നൽകും.