മുള്ളുവേലിക്ക് അപ്പുറമിപ്പുറം

mulluveli

 

കണ്ണില്‍ നോക്കി നാം നിന്നു പരസ്പരം

മുള്ളുതിങ്ങുന്ന വേലിക്കിരുപുറം

ഓടിയെത്തും കിഴക്കന്‍ സമീരണന്‍

മാമരങ്ങളെയാട്ടി കുടുങ്ങിയൊ-

രമ്പിളിപ്പന്ത് തേടിപ്പിടിക്കവെ,

വാശിയേറുന്ന ബാലന്‍ കളിപ്പാട്ടം

വീശിയാര്‍ത്ത് കളിക്കുന്ന പോലവെ.
നാഴികയ‍ഞ്ചു ചെല്ലണമിന്നിയും

സൂര്യനെത്തി ദിവസമൊരുക്കുവാന്‍,

നിന്‍റെ കണ്ണുകള്‍ നക്ഷത്രബിന്ദുക്കള്‍

പോലെ മിന്നി, അതില്‍ നോക്കി നിന്നു ഞാന്‍.
മിണ്ടിയില്ല ഒരുവാക്കു പോലുമെ,

മിണ്ടാതെ തന്നെ ചൊല്ലി നാമെല്ലാമെ.

നന്ദി, പ്രിയെ! ആ മധുരിക്കുമോര്‍മ്മക്ക്.

എന്നും ശശാങ്കനെ മാമരച്ചില്ലകള്‍

തേടിപ്പിടിച്ചു പന്താടിരസിക്കുമ്പോള്‍,

ഓടിവരാറുണ്ട് ഹൃത്തടത്തിങ്കല്‍ നിന്‍

കോമളസ്മേരവും താരകക്കണ്‍കളും,

എവിടെയാണുനീയെങ്കിലും മല്‍ സഖി,

ഇഹമാകിലും പരമാകിലും, അല്ല

കമിതാക്കള്‍ക്കെങ്ങാനും മരണമുണ്ടോ?

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപങ്കകൾ
Next articleചൂണ്ടകള്‍
ജീവിതത്തില്‍ വളരെ വൈകിയാണ് എഴുതിത്തുടങ്ങിയത്. അറുപതിന് ശേഷം. ആംഗലത്തില്‍ കുറെ കവിതകള്‍ രചിച്ചിട്ടുണ്ട്. അവ മിക്കതും ഈ ലിങ്കില്‍ കാണാം: http://www.poemhunter.com/madathil-rajendran-nair/poems/?a=a&search=&l=2&y=0 വേദാന്തത്തിലും ജ്യോതിഷത്തിലും താല്‍പര്യം. ചില വേദാന്തലേഖനങ്ങള്‍ വെബ്ബില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലക്കാടനായ ഞാന്‍ മിക്കവാറും കൊയമ്പത്തൂരിലാണ് താമസം. 36 വര്‍ഷം കുവൈറ്റില്‍ പ്രവാസിയായിരുന്നു. E-Mail: madathil@gmail.com

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here