ഉഴലുന്നൊരായുസ്സും-സാഫല്യാതീതജന്മവും,
ജ്വലിക്കുന്ന നാളത്തിനത്താണിയായു-
രുകുന്ന മെഴുകായ് വിതുമ്പിടുന്നു…..
പള്ളിയിലുരുകി കുരിശ്ശിങ്കലും- കാര്യസാദ്ധ്യത്തിനായ്…
കബറിങ്കലും ആത്മ-മോക്ഷത്തിനായ്…
നിഷ്പ്രഭമായി പോകുവതിൻ മുൻപു-
നിന്നിത്തിരിവെട്ടത്തിലലിഞ്ഞുചേരാൻ-
കഴിയ്ഴാതെപോകുന്നഹതഭാഗ്യനല്ലോ…
ഒരുമെയ്യായ് സ്വപ്നങ്ങൾ പങ്കിട്ടകാലം-
മറക്കുവാൻ നിനക്കാവതുണ്ടോ..?
അന്യനായ് നീ ശോഭപകർന്നിടുമ്പോൾ-
മറന്നുവോയെന്നുരുകുന്ന മനസും ..
നൈസർഗികമാം കിനാക്കൾകണ്ട-
കാലങ്ങളൊക്കെ മറന്നുപോയോ…?
തട്ടിയും മുട്ടിയും ജീവിച്ചിടേണ്ടനമ്മൾ-
പിരിയുവാൻ കാത്തുകഴിയുന്നവർ…
കണ്ണീരുമാത്രം ബാക്കിയായ് വെച്ചുനീ-
യെന്തേപൊലിഞ്ഞു എനിക്കുമുമ്പേ…?
ചിറകറ്റുവീഴുന്നൊരീയ്യാമ്പാറ്റപോ-
ലൊടുവിൽ നീ പിടഞ്ഞെന്റെ മാറിലേക്ക്-
ഉരുകുവാൻ ബാക്കിയായ് നിർത്തിയെന്നെ….
Click this button or press Ctrl+G to toggle between Malayalam and English