മയിൽ ജന്മം

 

 

 

 

 

 

പൊന്മയിൽ
സന്ദേശം തീർത്തിരുന്നു
അതിൽ
വർണങ്ങളേഴും
വിരിഞ്ഞിരുന്നൂ.

സൗന്ദര്യസങ്കല്പ
ഭാവങ്ങളാലൊരു
സ്വർഗീയ കാമന
പൂത്തിരുന്നു.

ദേവകളായ് മയിൽ
വാണിരുന്നൂ
വനമേഖലയാകെ
നിറഞ്ഞിരുന്നൂ.

കാടറിയാതെ
തീയാളിപ്പടർന്ന നാൾ
ഖാണ്ഡവമാകെയെരിഞ്ഞ
കാലം
നീലമയൂഖമാ പീലിയഴിച്ചൊരു
ചണ്ഡാലഭിക്ഷുകിയായി മാറി
അവൾ നാടാകെ
പാടി നടന്നു നീറി.

മേലാകെ ചായം പുരട്ടിയ
മേലാളർ
വാരിയെറിഞ്ഞ മണികളെണ്ണി
കൊത്തിപ്പെറുക്കും
മയൂഖമേ നിൻ യോഗമെന്റേതുമല്ലോ
നിൻ സ്വരമെന്റേതുമല്ലോ…

ആടിതളർന്നു
വിഷാദംക്കൊഴിഞ്ഞ
നിൻ പീലി
പെറുക്കിയെൻ
മേലാകെ വർണം
നിറക്കട്ടെ ഞാൻ
മയിൽനൃത്തം
തുടങ്ങട്ടെ ഞാൻ…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleലൈഫ് മിഷൻ പദ്ധതിയിൽ അധോലോക ഇടപാടെന്നു C B I
Next articleമറിയാമ്മ ജോസഫ് കണക്ടിക്കട്ടില്‍ നിര്യാതയായി
ഡോ. അജയ് നാരായണൻ: എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ശ്രീ നാരായണന്റെയും ശ്രീമതി സുന്ദരത്തിന്റെയും മകൻ. സെയിന്റ് പോൾസ് കോളേജ് (കളമശ്ശേരി) ഭാരതമാതാ കോളേജ് (തൃക്കാക്കര), സെയിന്റ് ആൽബെർട്സ് കോളേജ് (എറണാകുളം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1988 ൽ കെന്യയിൽ അധ്യാപകനായി ജോലി തുടങ്ങി. 1991ൽ ല്സോത്തോയിൽ കുടിയേറി, അധ്യാപകനായി ജോലി നോക്കി. സെയിന്റ് ഓഗസ്റ്റിൻ യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും എംഫിൽ, റോഡ്‌സ് യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും പി എച്ഡി. 2019ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം പ്രൈമറി വിദ്യാഭ്യാസത്തിൽ ദർഹം യൂണിവേഴ്സിറ്റി (യൂ കെ) യുമായി ഗവേഷണം (ipips ). താമസം മസേറു വിൽ (തലസ്ഥാനം നഗരി). ഭാര്യ, ഉമാദേവി, അധ്യാപിക. മകൾ ഭാവന, മെഡിക്കൽ ഡോക്ടർ (സൗത്ത് ആഫ്രിക്ക).

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here