മരുപ്പൂക്കൾ

marupooka

ചുട്ടുപൊള്ളുന്ന ജീവിതയാത്രയിൽ
കാലുകൾ കുഴഞ്ഞ്
നിസ്സഹായനായി നിന്നപ്പോഴും
അനന്തമായ അകലങ്ങളിലേക്ക്
മാടി വിളിച്ചത് നിന്റെ
അദൃശ്യമായ പുഞ്ചിരിയായിരുന്നു.
കത്തിനിൽക്കുന്ന സൂര്യപ്രകാശത്തിലും
ഉർവരതയുടെ ചെറുമന്ദഹാസം
നിന്റെ ചുണ്ടുകളിൽ കളിയാടിയിരുന്നു.
പേരറിയാത്ത പാരിലെവിടെയോ
എനിക്ക് വേണ്ടി കാത്തിരുന്നതും
എന്റെ യാത്രയിൽ കാതങ്ങൾ താണ്ടാൻ
തെളിനീര് തന്നതും നീയായിരുന്നു.
മരുക്കാറ്റിൽ കരിഞ്ഞു വീണ്
കാറ്റെടുത്തവർക്ക് നടുവിൽ
ഒറ്റയാനായിരുന്ന് നീ പുഞ്ചിരിക്കുമ്പോൾ
ഞാൻ വീണ്ടും കാലുകൾ ഉറപ്പിച്ച്
യാത്ര തുടരുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅപരം
Next articleകാര്‍ട്ടൂണ്‍
ഉർദുവിലും കൊമേഴ്സിലും ബിരുദാനന്ത ബിരുദം. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻറർസോൺ കലോൽസവത്തിൽ സർഗ്ഗ പ്രതിഭ (2008) ഇപ്പോൾ ഹയർ സെക്കണ്ടറി അദ്ധ്യാപകൻ..

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here