ദീർഘ കവിതകളെ അട്ടിമറിക്കുന്ന ക്രഫ്റ്റാണ് എസ് ജോസഫിന്റെ കവിതകൾക്കുള്ളത്.തികച്ചും സാധരണമായ ജീവിതപരിസരങ്ങളിൽ നിന്നും കവിത കണ്ടെത്തി വാക്കിലൂടെ അവയെ എങ്ങനെ അസാധാരണമാക്കാം എന്നാണ് ജോസഫ് അന്വേഷിക്കുന്നത് .
ഓരോ സമാഹാരം കഴിയുമ്പോളും കൂടുതൽ കൂടുതൽ ലളിതവും മനോഹരവും ആവുന്നുണ്ട് ജോസഫിന്റെ കവിതകൾ. സ്വാഭാവികമായി ഒഴുകുന്ന ഒരു നദിയുടെ വഴക്കം ജോസഫിന്റെ ഭാഷ കൈക്കൊള്ളുന്നു.
പുതിയ സമാഹാരമായ മഞ്ഞ പറന്നാൽ എന്ന കൃതിയിൽ ‘പാടാനറിയല്ലെങ്കിലും’, ‘ആ മരം’, ‘തടാകം’, ‘അത്’, ‘എത്ര എഴുതിയിട്ടും’, ‘റെയില്‍വേ സ്റ്റേഷന്‍’, ‘നട്ടുച്ച’, ‘അയാള്‍’, ‘മധുരം’, ‘വിളി’, ‘കുടമ്പുളി’, ‘കാക്കകള്‍’, ‘ചൈനക്കാര്‍’, ‘പിച്ചക്കാരന്‍’ തുടങ്ങി അമ്പതോളം കവിതകളുണ്ട് .
ഉടുമ്പായി ഞാന്‍ പാര്‍ക്കുന്നു’ എന്ന തലക്കെട്ടില്‍ അജയ് പി മങ്ങാട്ട് എഴുതിയ പഠനവും പുസ്തകത്തിലുണ്ട്.