മഹാനിദ്ര

 

 

 

 

 

ഇന്നെന്റെയരികിലായെത്തുന്ന-

കാറ്റിലുമുണ്ടൊരു മരണ നാദം.

വിധി ചൊല്ലിടുന്നെനരുകിൽ നിന്നാരോ?

‘ചിറകടിച്ചകലുന്ന പറവയാകാൻ’.

ഉടലോടിനിയാത്ര സാധ്യമല്ലുടൽ 

മണ്ണിനെ സ്നേഹിച്ചൊഴിഞ്ഞുമില്ല.

മണ്ണായിടുമുടൽ ഭൂലോകധാനമായി,

വിൺതാരകൾ തേടി യാത്ര തുടങ്ങിടാം.

 

‘ആരൊരാളെന്റെയീ കൈപിടിച്ചോടിടുന്നു 

ആ മേഘ പാളികളിളക്കി ദൂരെ, ദൂരെ!’

ഭൂമിയും സൂര്യനും ഗ്രഹങ്ങൾക്കുമപ്പുറം 

കൂരിരുട്ടിന്റെ തിരശ്ശീല മാറ്റവെ, 

ആരോ പണിതൊരു ചില്ലുകണ്ണാടിമേൽ 

തട്ടി തടഞ്ഞു ഞാൻ കണ്ടുവെന്നെ.

‘ജനനം,മരണം, മുഴുവനായി ജീവിതം! 

കണ്ടു ഞാനവിടെയാ ചില്ലുകണ്ണാടിയിൽ!’

 

ആ ദിനമത്രയും വീണ്ടും നുകരുവാൻ 

നിറകുടം പോലെന്റെ മോഹമുയരുമ്പോൾ  

ആരൊരാളെന്റെയീ കൈപിടിച്ചോടിടുന്നു.

“ഭൂമിയിൽ വാഴുകയൊരിക്കൽ മാത്രം,

ഭൂമിയിൽ ജീവിതമമൃതുപോലെ!”

 

അകലെയായിയിനിയൊരാവാസമുണ്ടോ?

ഭൂലോകമിനിയും വേറെയുണ്ടോ?

അവിടെക്കിറങ്ങാൻ പടികളുണ്ടോ?.

എന്റെയീ വാക്കുകളാരു കേൾക്കാൻ 

മരണം ദേഹിക്കു മാത്രമാണെ!

 

അരികെ വരുമ്പോളോർത്തിടേണം 

മോഹവും മണ്ണിൽ വെടിഞ്ഞിടേണം.

മണ്ണായിടട്ടെ മണ്ണിലെല്ലാമാനിദ്ര-

യുണർത്താനൊരമൃതുമില്ല!.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപന്ത്രണ്ടാം വളവിലെ ലൈബ്രറി
Next articleഒറ്റക്ക്
1995 മാർച്ച് മാസം 27ന് തിരുവനന്തപുരം ജില്ലയിലെ വാഴമുട്ടം എന്ന പ്രദേശത്ത് ജനിച്ചു. 2015ൽ കേരളാ സർവ്വകലാശാലയുടെ കീഴിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബി.എ. ഫിലോസഫിയിൽ ബിരുദം നേടി. കുട്ടിക്കാലം മുതൽ നിരവധി കഥകളും കവിതകളും എഴുതിയിരുന്നു. ഇന്ന് അവയെല്ലാം പുനസൃഷ്ടിച്ച് പ്രസിദ്ധീകരിക്കുന്നു.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English