പടിയിറങ്ങുമ്പോൾ

വെയിൽ മിഴിയേറ്റു-

മരിച്ച പീലിയും

വളപ്പൊട്ടും കോർത്ത

വ്രണിത ശോകവും

നിലച്ച കൺകളിൽ

തുറിച്ച സ്വപ്നവും

ഇറുത്തെടുത്തതും

എറിഞ്ഞു തന്നതും

അകത്ത്‌ ഞാൻ തന്നെ

ഒരുക്കിയിട്ടുണ്ട്‌…

വരാന്തകൾ, ചോക്കു-

തരികൾ – ഇരുളിൽ

വെളുത്ത ചിന്തകൾ,

നരച്ച ചിരികൾ…

(ബെല്ലടിക്കുന്നു)

മറക്കുന്നു നമ്മൾ-

പടിയിറങ്ങവെ;

വരണ്ട താളുകൾ….

വരികളൊക്കെയും

വായിച്ചറിഞ്ഞു – നിൻ

നിർവ്വികാരമാം

മിഴികളെ മാത്രം….

Generated from archived content: news1_sept7_07.html Author: vinod_manammal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here