എന്തെന്റെ മാവേലി വന്നില്ല

തലസ്ഥാനപുരിയിലെ ഫാഷൻ

റാംപിലോണത്തപ്പനെയിക്കുറിക്കാണാം!

പിച്ചപൂച്ചക്കളിമ്പം, മേനിയിൽ

പൂത്ത കസവൊളി മിന്നൽ

ഓലക്കുടക്കറക്കത്തിൽ

ചാലേ മൂന്നുനാലു ചാൽ

കുണുങ്ങിക്കുണുങ്ങി നടത്തം

പൊലിക്കടം പൂപ്പൊലിയോണം

മസ്‌ക്കാരയിമകളിൽലാസ്യം!

മറക്കുന്നു മാവേലി പൂക്കളം

മഞ്ഞക്കിളി ഭൂതകാലം

വാമനന്മാരെ പൂവിട്ട്‌ പൂജിക്കും

നാടു കാണാൻ മനസ്സിനിയില്ല

മായമെളളിലും കളളിലും മായം

പൊളിവചനത്തിൽ ജ്ഞാനസ്‌നാനം!

“ഭവാനു ഭാവിയിലെന്താണു പ്ലാൻ?”

റാംപിന്റെ പിന്നാമ്പുറത്ത്‌ ചോദിപ്പൂ

പൂച്ചക്കണ്ണി ബീബിസിക്കാരി.

“ഓണാട്ടൻ കാണാത്ത

നാട്ടിലെന്തോണം!

പരേഡിൽ ജയിച്ചാൽ

പറക്കണം പാരീസിൽ,

മോന്തണമിത്തിരി ഷാംപെയിൻ.

ചന്ദ്രികാചർച്ചിതമാമൊരുരാവിൽ

ലോകമഹാത്ഭുതമൊന്നിൽ

തൂങ്ങണം കൊങ്ങയ്‌ക്കു പൂണൂൽ കുരുക്കിട്ടു

മുങ്ങണമണ്‌ഡകടാഹത്തിൽനിന്നും.

‘എന്തെന്റെ മാവേലി വന്നില്ല.’

മാഴ്‌കില്ല പിന്നെയൊരാളും മാവേലിനാട്ടിൽ!”

Generated from archived content: poem3_aug31_06.html Author: venu_nambyar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമൗനികൾ
Next articleചീട്ടുകൊട്ടാരം
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here