ഡബിൾറോൾ

നിനയ്‌ക്കിന്നെന്തിനുമേതിനും വേണം

ഇരുപതു കരമുളള രാവണൻ.

കുലയിട്ടുതരാൻ, കുല കുലയായ്‌ പൂക്കുല

കുടം കുടമായെത്തിക്കുവാൻ തൈർക്കുടം

ചപ്പുംചവറും പെറുക്കുവാൻ

കടം പച്ചക്കടം വച്ചുനീട്ടുവാൻ

ചന്തത്തിൽപ്പിന്നെ കാവടിയാട്ടമാടിപ്പാൻ.

ഒറ്റത്തലയുളള നീ തണലിൽ അഴകിയരാവണൻ

ആലസ്യത്തിൽ വെടിപൊട്ടിച്ചിരിക്കുമ്പോൾ

മരം കൊത്തിക്കീറിത്തരുമവൻ തീ പാറുമുച്ചനേരത്തും.

ചൂഷിതർക്കു ജയ ജയ പാടുമ്പോഴും

ചൂഷകന്റെ പൊൻതൊപ്പിയണിയുന്ന നീ,

പരദേശിയാമണ്ണാച്ചിക്കു

കൂലി കുറച്ചേ കൊടുക്കൂ;

കാശു തികയാതിരുന്നാലവനൊരു

കഴുത്തിലേതു പിടിച്ചുപറിക്കും കട്ടബൊമ്മൻ.

ഓർക്കണം വല്ലപ്പോഴും നീ

പുറനാട്ടിലുയിർവറ്റിച്ചിടും

മലനാട്ടിൻകിടാങ്ങളെ,

അമ്മ പണ്ടു നൊന്തുപെറ്റോരവരെങ്കിലു-

മിന്നു നേർച്ചക്കോഴികൾ പരദേശക്കാവുകളിൽ.

കഷ്‌ടം ചെറുപണിയൊക്കെയുളള നാട്ടിൽ

പണിയാളെക്കിട്ടാനില്ലപോലും പണിക്ക്‌!

മെയ്യനങ്ങാനയമനുഷ്‌ഠിക്കുമിവിടെ

യെങ്ങാനുമടഞ്ഞുപോയാലൊരു കണ്ണ്‌,

ശവമെടുപ്പാനാളയച്ചുവരുത്തണോ

പുറം കറുത്തൊരു പുറനാട്ടുകാരനെ!

Generated from archived content: poem2_dec7_06.html Author: venu_nambyar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleതിരനോട്ടം
Next articleപിൻവഴികളിൽ ഇണങ്ങിച്ചേർന്നത്‌
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here