മധുരതമം

പാടുന്ന പൈങ്കിളിക്കൊപ്പമൊരു പിൻ

പാട്ടുപാടുമോയിന്നു പാട്ടുകാരെ

പാടാത്ത പൈങ്കിളിക്കൊരു നല്ല

വിഷുപ്പാട്ടിന്നീണമിരവുനൽകുമോ നിങ്ങൾ

ആലപിക്കുമോ ഗായകരെ രാഗദീപകം

അന്ധതാമിസ്രമീതുളസിത്തറയിൽ

കൊളുത്തിവെക്കാനൊരു കൊച്ചുനെയ്‌ത്തിരി

സംഗ്രാമഗാനങ്ങൾ ഗ്രാമമൂലയിൽ

നാരകീയപ്പാട്ടുകൾ നഗരത്തിൽ

ഒറ്റപ്പെട്ടുപോയതിൻ

നൊമ്പരമൊരു പുല്ലാങ്കുഴലിൽ

മുറുകിപ്പൊട്ടുന്ന തന്ത്രികൾ രുദ്രവീണയിൽ

ഈണമിടയ്‌ക്കു കൈമോശപ്പെടുകയാണെങ്കിൽ

നിലാവിലലതല്ലിടുമമൃതവർഷിണിപ്പുഴ

യുണ്ടവിടേയ്‌ക്കു പോകാം

ഒഴുകുമ്പോഴുമൊഴുകാത്ത തീക്കണ്ണിൽ

നിന്നിരവുവാങ്ങാമൊരീണം നവംനവം

അനേകാന്തതീർത്തു മുഴക്കിടാമതിൻ മാറ്റൊലി

കനിവിൻ കതിർക്കുല കരുതിടാൻ

മറക്കൊലാ ഹൃത്തിൽ,

പുറമെയൊരു പച്ചമരച്ചില്ലയും.

വരാതിരിക്കുമൊയൊരുദിനം

വിഷുപ്പാട്ടുമായീവഴി

കതിരുകാണാക്കിളി

പാടുവാൻ മധുരതരമാമൊരീണ

മില്ലെങ്കിൽ ദീക്ഷിപ്പിൻ മൗനം

മധുരതമമതും

സാഗരരാഗത്തിൽ ഗാനവീചികൾ

അനുനിമിഷമലയടിക്കും

ഹൃദയമേ നമോവാകം

കുരിശിന്റെ പാതയിതു

തൊണ്ടപൊട്ടീടിലും

പാരിതോഷികം മുൾക്കിരീടം

Generated from archived content: poem2_apr12.html Author: venu_nambyar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleവിഷുസന്നിഭം
Next articleഒഴുക്കിനെതിരെ
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here