കഞ്ഞിയും പായസവും

ഏച്ചിലിലയ്‌ക്കുവേണ്ടി

തെരുവുനായ്‌ക്കളുമായ്‌ മല്ലിടേണ്ടിവരുമ്പേൾ

ഒരു കോരനും ലഹരി പകരില്ല

ഭക്തി തിളക്കുന്ന ഞരമ്പുകളുടെ കീർത്തനം.

വട്ടം ചുറ്റിപ്പറക്കാനുള്ള ചിറക്‌

കവട്ടക്കടയിൽ കിട്ടില്ലെന്നറിയാം

ചോര ചിന്തിക്കിട്ടിയ പുതുലോകത്തിൽ

കൂരിരുട്ടുദിക്കുമെന്നാരോർത്തു!

പായസത്തിനു കരയുന്നവന്റെ

കുമ്പിളിൽ കഞ്ഞിയെങ്കിലും….

തൽക്കാലം കായ്‌ക്കാത്ത തെങ്ങിൻചുവട്ടിൽ

ഒരു കുമ്പിൾ കഞ്ഞിയുടെ സ്വപ്നവുമായി

മയങ്ങട്ടെ കോരൻ;

ഭാരതമെന്ന ഭദ്രദീപത്തിനു

എണ്ണത്തിരിനാളമായി അവൻ

ഒളി മങ്ങാതെ ആളിക്കത്തട്ടെ,

നാടിനെ ഒരൊളിസേവയിൽ

ജാരനു വിൽക്കാതെ!

സ്വർണ്ണമുട്ടയിടുന്ന താറാവിനെ

കയറ്റുമതി ചെയ്തതു ആരാണ്‌?

കുടിച്ച പായസം ദഹിച്ചു കിട്ടാത്തവർക്കു

നെയ്‌പ്പായസം രണ്ടാംവട്ടം,

പട്ടിണിക്കു പെൻഷൻ മുഴുപ്പട്ടിണി.

രാമരാജ്യത്തിലെയും

രാവണക്കരയിലെയും കോരന്മാർ

ഒരേ പഷ്ണിക്കാലം പങ്കിടുന്നു

വാൽമീകി വൈരുദ്ധ്യങ്ങളെ

എതിർത്തിരുന്നുവൊ?

Generated from archived content: poem1+aug14_07.html Author: venu_nambyar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleബാക്കി, കവിത
Next articleചൂണ്ട
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here