കണക്ക്‌

ഏഞ്ചുവടി മനഃപ്പാഠമെങ്കിലും

ജീവന്റെ പിഞ്ചോമനമുഖം മറന്നു, ഞാനമ്മേ!

മഴതോരുംമുമ്പൊരു കിളിനാദം കേട്ടുവൊ

ശിശിരമിലപൊഴിക്കുംമുമ്പൊരു

പൂവിതൾ തൊട്ടുവൊ.

വഴി മറന്നതാമെന്റെയക്കങ്ങൾ

ശരിയുത്തരത്തെറിയാതെ

തരിശിൽ അലയുന്നു.

കണക്കിൽ കനക്കെ തോറ്റു ഞാനമ്മേ!

ഏങ്കിലും കാണം വിൽക്കാതെയോണമുണ്ണാൻകഴിവതു

ശ്രീപാദപ്പൊലിമയാലമ്മേ!!

ഗുണകോഷ്‌ഠകപ്പട്ടികയിൽ

സ്‌നേഹത്തെ തളച്ചിടുന്നോർ

മസ്‌തിഷ്‌കത്തിൻ കോണകവാലിൽ

രതിസ്വപ്‌നങ്ങൾ കുരുക്കുവോർ

കണക്കിൻ രാവണൻകോട്ടയ്‌ക്കുളളിൽ

കുടിക്കുന്നു രുധിരം മാവേലിതൻ.

വിരൽ മടക്കി ഞാനെണ്ണുമ്പോൾ

തല പുകഞ്ഞു ഞാനെരിയുമ്പോൾ

നിത്യദുരിതത്തിൻ കണക്കുവഴിയിലൂടെ

യോണച്ചന്തയിലൊറ്റയാനായ്‌ ഞാൻ ചരിക്കുമ്പോൾ

കൂട്ടിയ കണക്കൊക്കെപ്പിഴക്കുമ്പോൾ

കൈക്കണക്കിലെയക്കങ്ങൾ നിലവിളിക്കുമ്പോൾ

നാൾവഴിസംഖ്യകൾ മൃഗതൃഷ്‌ണയിൽ

തുളളിത്തിളയ്‌ക്കുമ്പോൾ-

മനസ്സിൽ കുളുർമ്മ തരുമൊ ജനനി നീ,

മുക്തിവാഹിനിക്കവിതയാം വരംതരുമൊ മഹിതേ നീ.

സീതയ്‌ക്കുവേണ്ടി പിളർന്നു പണ്ട്‌ നീയമ്മേ

ഇന്നു നമുക്കുവേണ്ടിപ്പിളരുക

ആണവക്കണക്കുപ്പുസ്‌തകമൊരുണ്ണിയും

കാണാത്തിടത്തൊളിപ്പിച്ചു വെക്കുക.

Generated from archived content: poem1_sept11_08.html Author: venu_nambyar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപ്രണയാനന്തരം
Next articleഅമ്മയുടെ സ്വന്തം
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here