അമ്മ
തെക്കോട്ടെടുക്കുന്ന യാത്രയല്ലേ
പൊതിച്ചോറെടുക്കേണ്ട
പെട്ടിയെടുക്കേണ്ട
പൂത്താലി വേണ്ട
വാൽക്കണ്ണാടി വേണ്ട
തികച്ചും സൗജന്യമീയാത്ര
യാത്രികയില്ലാത്ത പേയാത്ര
അച്‌ഛന്റെ
വടക്കോട്ടു പോകുന്ന യാത്രയല്ലേ
കളളവണ്ടിക്കു പോകാം
ഏകമുഖിമാല ചാർത്താം
താടിയും മീശയും നീട്ടി വളർത്താം
കാഷായമൊക്കെ മോടിയിൽ ചാർത്താം
ടിക്കറ്റിനായ് ടീട്ടി വന്നു ചോദിക്കുമ്പോൾ
തൃക്കണ്ണുരുട്ടിക്കാണിച്ചു ചൊല്ലാംഃ
മൂഢാ, ദേശാടനക്കിളിക്കെന്തിനു ടിക്കറ്റ്!
മകളുടെ
പാതാളം തേടുന്ന യാത്രയല്ലോയിതു
അവതാളത്തിലാകുന്നു കാൽവെപ്പുകൾ
കടം വാങ്ങിയ ക്രീമുകൾ, പോളീഷുകൾ
അഞ്ചിപ്പുളയും മദഭരയൗവ്വനം
ചപലവികാരത്തിൻ കാട്ടുതീയിൽ
ഒന്നൊന്നായി ഹോമിച്ചിടുന്നംഗങ്ങൾ
ഒരൊറ്റരാവിൽ പല പുരുഷരെ
പുൽകുന്നിവൾ പുതുപാഞ്ചാലി, കഷ്‌ടം
വിഴുപ്പ് ചുമക്കുന്നു എച്ച്.ഐ.വി പോസിറ്റീവ്!
മകന്റെ
ലങ്കയിലേക്കുളള യാത്രയല്ലേ
ലങ്കോട്ടിയൂരയിൽ ഭദ്രമാണേ
ചാടാം കടൽ കടന്നക്കരയ്‌ക്ക്
പക്ഷെ ചാടുവാൻ വയ്യെനിക്കിക്കരയ്‌ക്ക്
ടീവിയിലുണ്ടൊരു സീരിയൽ
സീതയെ കട്ട പഹയന്റെ
പുണ്യചരിതമിദമെപ്പിസോഡ്
കണ്ടതു കണ്ടതുതന്നെ വീണ്ടും
കണ്ടു കണ്ണിനു തിമിരംകേറി
പക്കൽ കിട്ടിയിട്ടുമെന്തേ റേപ്പ്
ചെയ്‌തില്ല രാവണൻ മൈഥിലിയെ!
ഷണ്ഡനാരാണു രാമായണത്തിൽ
ഒറ്റത്തലയുളള ശ്രീരാമനോ
പത്തുതലയുളള രാവണനോ?
Generated from archived content: poem1_feb16_06.html Author: venu_nambyar
Click this button or press Ctrl+G to toggle between Malayalam and English