ഈ വീട്ടിലെനിക്കു ശ്വാസം മുട്ടുന്നു. എനിക്കും വേണം ഇത്തിരി സ്വാതന്ത്ര്യമൊക്കെ.
സ്വതന്ത്ര്യത്തിന്റെ കട്ടില് കണ്ട് പനിക്കണ്ട മോളെ. പണ്ടേപ്പോലെ ഇന്നും എന്നും നീയൊരു അടിമയായിരിക്കും.
എന്നാൽ ആഗസ്ത് പതിനഞ്ചിന്റെ ഓർമ്മയെ എവിടെയെങ്കിലും കുഴിച്ചിട്ടുകളയാം. ഇത്തിരി മറ്റേതു താ.
ബ്രഹ്‌മചാരി ഒരു സ്വച്ഛന്ദബീഹാറിയല്ല. മുട്ടുമ്പോൾ തരും. കാത്തിരിക്കൂ.
മറ്റേതെന്നുവെച്ചാൽ മറ്റേതല്ല, മറ്റേത്.
നിന്റെ ശ്രീമാൻ പോസ്‌റ്റ് മോഡേൺകവിതയുടെ ഒരാരധകനല്ല, കാര്യം തെളിച്ചുപറ.
പെൻഷൻ പറ്റിയവർ ടെൻഷൻ കുറക്കാൻ കഴിക്കുന്ന റാമറസമില്ലേ, അത്.
റമ്മൊ, ദൈവമേ! സ്ര്തീവർഗ്ഗം ഒരുകാലത്തും മദ്യത്തെക്കുറിച്ച് ചിന്തിക്കരുത്. അത് വിഷമാണ്. ഭൂമിദേവി രണ്ട് പെഗ്ഗടിച്ചാലുള്ള സ്ഥിതിയൊന്നു ചിന്തിച്ചുനോക്കൂ.
എന്നാൽ പോട്ടെ, മുഖത്ത് കൊമ്പൻമീശയുടെ ഒരു വിഗ്ഗ് വാങ്ങിച്ചുവെക്കണമെനിക്ക്. അതിന്റെ കാശിങ്ങെടുക്ക്.
മീശ വെച്ച് നടന്നാൽ പെണ്ണുങ്ങളും മീശരഹിതന്മാരായ ആണുങ്ങളെപ്പോലെ അരസികന്മാരായിത്തീരും.
പോട്ടെ, വലിക്കാൻ ഒരു മൾബറൊ സിഗററ്റ് താ. ഞാൻ മൂക്കിലൂടെ പുക വിട്ടുകാണിച്ച് നിങ്ങളെ തോൽപ്പിക്കും.
വലി ലങ്ങ്‌സിനു ഹാനികരമാ, ബീഡിതെറുപ്പുകാരന്റെ മോളെ.
ഈ വീട്ടിൽ നിങ്ങളെനിക്ക് ഒരു സ്വാതന്ത്ര്യവും തരില്ല. ഞാനെന്റെ വീട്ടിൽപ്പോവും. നാട്ടിൽ കോൺസ്‌റ്റിറ്റ്യൂഷൻ ഉണ്ടോന്നെനിക്കറിയണം. കുടുംബക്കോടതിയിൽ പരാതി കൊടുത്ത് ഞാൻ നിങ്ങളെയൊരു പാഠം പഠിപ്പിക്കും.
കുടുംബമുണ്ടെങ്കിൽ കോടതിയെന്തിന്. കോടതിവരാന്തയാണ് വീടെങ്കിൽ കുടുംബമെന്തിന്. കുടുംബക്കോടതി ഒരു വിരോധാഭാസം മാത്രമാണ്, പൂങ്കരളേ.
നിങ്ങൾ ബൂർഷ്വാസിയുടെ വാടകക്കല്ല്യാണമണ്ഡപം എന്റെ തലയിൽ കെട്ടിവെച്ചുതന്ന ഒരാഭാസനും…
അതെ, ഇപ്പോൾ എനിക്കു മുട്ടുന്നു മാന്യമായി ഒരാഭാസം നടത്താൻ.
പട്ടാപ്പകൽ അങ്ങനെ മോനിപ്പം മണിമുട്ടണ്ട.
ഞാൻ തോറ്റിരിക്കുന്നു. നൂറ്റൊന്നു ഏത്തമിട്ട് നിന്റെ പാദസരം പിടിക്കാം. അലക്കാനുള്ളതെല്ലാം അലക്കിത്തരാം. തേക്കാനുള്ളതെല്ലാം തേച്ചുതരാം. പൂശാനുള്ളതെല്ലാം പുഷ്പംപോലെ പൂശിത്തരാം.
എന്നാൽ പൊന്നുകിടാത്തൻ താഴെ കിട.
മനുവിന്റെ കാലംതൊട്ടേ നാരീജനത്തിന് വിധിച്ചതാണ് തറ. തൽക്കാലം മോള് ശയനേഷു തറയാക്.
തറ പണ്ട്. ഇതിപ്പോൾ വുമൺലിബ്ബിന്റെ കാലമാ. നിങ്ങൾ സംസാരിക്കുന്നത് ലോക്കൽ കുടുംബശ്രീയുടെ പ്രസിഡണ്ടോടാണെന്ന് ഓർത്തോ.
ഒരിക്കൽ തപാൽസ്‌റ്റാമ്പാവേണ്ട കൊച്ചുറബ്ബർസ്‌റ്റാമ്പേ, ജനനേന്ദ്രിയനിഗ്രഹം എന്റെ ജാതകത്തിലെ ഗ്രഹപ്പിഴയായിട്ടില്ല. സ്‌റ്റമ്പിതാ തെറിച്ച് വീഴായി, തറട്ടിക്കറ്റെങ്കിൽ തറടിക്കറ്റ്, ഒന്ന് സ്പീഡിൽ മുറിച്ച് താ ദുഷ്ടേ!
വാൽക്കഷണം ഃ നമ്മൾ തറയിൽ നിന്നു വന്നു, ഇനി പോകേണ്ടതും തറയിലേക്കു തന്നെ. അതുകൊണ്ട് മണ്ണടിയുംമുമ്പ് തറവാടിത്തത്തോടെ അൽപം തറയാകാം. ശ്രീ വാത്സ്യായന മഹർഷി കീ ജയ്!
Generated from archived content: humour1_nov13_07.html Author: venu_nambyar