പേരു നഷ്‌ടപ്പെട്ട,
മുഖങ്ങളില്ലാതെയലഞ്ഞ രാത്രികളിൽ,
വിശപ്പിന്റെ വിളിയിൽ,
കടുത്ത ജ്വരത്തിൽ
അഴിയുന്ന ചേലകൾ
മിനീരിൽ നനഞ്ഞത്….
നനഞ്ഞ നഗ്നതയിൽ
ആസക്തിയുടെ തുഷാരബിന്ദുക്കൾ
പുരണ്ട നോട്ടുകൾ വീണത്.
അന്നമായി,
മരുന്നായി,
അക്ഷരങ്ങളായി
വസ്‌ത്രമായി
അവ ഒരിക്കൽ
അവനെ തേടിയെടുത്തും;
അതിൽ പറ്റിപ്പിടിച്ചിരുന്ന
പിറക്കാതെപോയ ഉണ്ണികൾ
അവനെ നോക്കിച്ചിരിക്കും;
ചിരിയിലന്ത്യം വന്ധ്യയായ
വാമഭാഗം സ്വയമെരിയും
അവ യാത്ര തുടരും;
ദുഷിച്ചചോര
പുരളാൻ…..
മൂല്യം നിർണ്ണയിക്കുന്നത്
താണ്ടിയ വഴികളും
ഉപയോഗവുമല്ല;
അക്കങ്ങൾ, വെറും
അക്കങ്ങൾ മാത്രം.
Generated from archived content: poem1_mar2_09.html Author: thejasvini