സ്വപ്‌നവാൽസല്യം

ഏറെ പഴകിയൊരോർമ

രാത്രി വന്നു സ്വപ്‌നത്തിൽ

അടുത്തു കണ്ടു മറന്നാലും

മായാത്തൊരു വാല്‌സല്യത്തെ

കണ്ടു കൊതി തീരും വരെ

അറിഞ്ഞതേയില്ല സ്വപ്‌നമായിരുന്നെന്ന്‌

ജാഗ്രത്തിന്‌ ഭൂമികയിൽ

കിതച്ചെത്തുന്നു തീവണ്ടി;

അടർന്നു തീരുന്നു ദേഹപ്പുറ്റുകൾ

അടിഞ്ഞു കേറെ ഒന്നിളകി

നീങ്ങി ഊർജ്ജമാർജ്ജിച്ച്‌

കുതികുതിച്ചോടുന്നു തീവണ്ടി

നഗരനിരത്തിൽ നിഴലും

താഴാതെ വഴി

കാണാതറിഞ്ഞും

പിന്നെയും ദേഹപ്പുറ്റുകൾ

ഒഴുകും തിരക്കിൽ

മേവുമ്പോൾ ബാക്കിയാകുന്നു

മനസിലിപ്പോഴും

രാത്രിയിലെ സ്വപ്‌നവാല്‌സല്യം.

Generated from archived content: poem2_aug7_09.html Author: t.a.sasi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here