ഉണ്ണാതവൾ
മൗനവൃതമെടുത്തു
പ്രഭാതവണ്ടിക്ക്
പോകുമെന്നുറപ്പിച്ചു
പറഞ്ഞു.
ഇരുൾപ്പാളിപിളർന്നു
സത്യം പുറത്തുവരാൻ
ഞാൻ
തൊടിയിലേക്കുതന്നെ
നോക്കിയിരുന്നു.
അപ്പുറത്ത് മുത്തശ്ശി
പിറുപിറുക്കുന്നുണ്ടായിരുന്നു
“മാവിൽ തിന്നാൽ
പണിയാരത്തിൽ കുറയും”
കരഞ്ഞുകരഞ്ഞവൾ
ഉറങ്ങി.
വക്കീലോഫീസിലേക്കുള്ള
പടവുകളിൽ
എന്റെ മനസുടക്കിനിന്നു;
മാങ്ങയോ?
അണ്ടിയോ?
രണ്ടാലും
മാമ്പൂവല്ലെന്നുറപ്പ്.
Generated from archived content: poem3_april25_11.html Author: suresh_gangadhar
Click this button or press Ctrl+G to toggle between Malayalam and English