കുരിശേറ്റം

“നിന്നോട്‌ വ്യവഹരിച്ചു നിന്റെ വസ്‌ത്രം എടുപ്പാൻ

ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്കുക”

മത്തായിഃ 5ഃ40

ഞാൻ,

മഗ്‌ദലന മറിയം

ഗണിക.

ഭ്രമിച്ചെത്തും നിന്റെ

ചൂരും രേതസ്സുമേറ്റുവാങ്ങി,

ഉടലാലുടലിൻ

വിഹ്വലതകളറിയുന്നവൾ….

നീ ഭോഗിച്ചുപേക്ഷിച്ച-

നിമിഷത്തിനുടൽ

ജീർണ്ണിച്ച്‌

ശതകാലത്തിലലിയുമ്പോൾ

പൊയ്‌മുഖമണിഞ്ഞു നീ

ഇന്നിന്നരങ്ങിലാടിത്തിമർത്ത്‌

കല്ലെറിഞ്ഞെന്നെ

പാപിയെന്നാർത്തു-

വിളിയ്‌ക്കുമ്പോളെൻ

സ്വത്വത്തിനുൺമയാൽ

നിൻ കപട സദാചാരത്തിൻ

തടവറ ഭേദിച്ചൊരു-

നീതിമാന്റെ

കാലിണ കണ്ണീരാൽത്തുടച്ച്‌

കാൽവരിയിൽ

കുരിശേറാം ഞാൻ

വാഴ്‌ക നീ,

വർത്തമാനവും ഭാവിയും

നിനക്കുളളതാകുന്നു.

Generated from archived content: poem_kurishetam.html Author: sunil_chilambiseril

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകിഴവനും, പൂവും, പുഴുവും
Next articleമത്സ്യം
കൊല്ലം ജില്ലയിൽ ചടയമംഗലത്തിനടുത്ത്‌ ഇളമ്പഴന്നൂരിൽ ചിലമ്പിശ്ശേരിൽ വീട്ടിൽ പത്മനാഭൻ-പുഷ്പമ്മ ദമ്പതികളുടെ മകനായി 1967-ൽ ജനിച്ചു. ആദ്യ കവിത ‘വേനൽമഴ’ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചു. കവിതകൾ കൂടാതെ ചെറുകഥകളും എഴുതിയിട്ടുണ്ട്‌. 1991 മുതൽ സൗദി അറേബ്യയിൽ റിയാദിൽ ജോലി നോക്കുന്നു. ഭാര്യ ഃ ആശാറാണി മകൾഃ ഭദ്ര വിലാസം ചിലമ്പിശ്ശേരിൽ വീട്‌ ഇളമ്പഴന്നൂർ പി.ഒ. ചടയമംഗലം - 691 534. ഫോൺ ഃ 474-476317, 531965

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here