പറവകൾ
നഗരവൃക്ഷങ്ങളിൽ
ചേക്കേറാൻ
മടിച്ച രാത്രി
നെഞ്ചിടമുണ്ട്
ഹൃദയകവാടത്തിലെത്തിയ
പിച്ചാത്തിമുന
വ്യസനിച്ചു.
ഹൃദയത്തിലേക്ക്
ഇതിലേറെ എത്രവഴികൾ!
എന്നിട്ടും മനുഷ്യർ…..
ചിന്ത കനത്തപ്പോൾ
പിടിവട്ടമൊടിഞ്ഞ്
പകുതി
പിടയ്‌ക്കുന്ന ഉടലിലമർന്നും
പകുതി
എന്നറിയപ്പെട്ടിടത്തെ
മണ്ണിലമർന്നും
പിച്ചാത്തി പ്രതിഷേധിച്ചു.
Generated from archived content: poem2_apr5_10.html Author: sunil_chilambiseril