ഓര്‍മ്മ

തിരക്കില്‍ പാദുകമെങ്ങോ മറന്നു
വഴി മറന്നു
വഴിത്തരുവും തണലും മറന്നു
നടപ്പും മറന്നു.
ഇരുട്ടില്‍ ചോര ചീന്തിയ പെരുവിരല്‍
പ്രണയ സ്മാരകം
ഇനിയി പാദരേണു
അലയാന്‍ വിധിച്ച കാറ്റിന്റെ സഹചാരി.
മൊഴിയാലല്ല സഖി , മിഴിയാല്‍
മനമെത്ര നാം വിവര്‍ത്തനം ചെയ്ത്.

ഉടലാലല്ല ഉള്ളറിവാല്‍ നാമെത്ര പുണര്‍ന്നു.
ഉടലില്‍ നിന്നടര്‍ന്ന തൂലിക പോല്‍ ചിതറുമോര്‍മ്മ പാറുന്നു
അകന്നാലും നിന്നോര്‍മ്മ എന്നെ നടത്തുന്നു.

Generated from archived content: poem1_jan23_12.html Author: sunil_chilambiseril

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleവാരഫലം ജനുവരി18 മുതല്‍ 24 വരെ
Next articleവൈകാതെ
കൊല്ലം ജില്ലയിൽ ചടയമംഗലത്തിനടുത്ത്‌ ഇളമ്പഴന്നൂരിൽ ചിലമ്പിശ്ശേരിൽ വീട്ടിൽ പത്മനാഭൻ-പുഷ്പമ്മ ദമ്പതികളുടെ മകനായി 1967-ൽ ജനിച്ചു. ആദ്യ കവിത ‘വേനൽമഴ’ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചു. കവിതകൾ കൂടാതെ ചെറുകഥകളും എഴുതിയിട്ടുണ്ട്‌. 1991 മുതൽ സൗദി അറേബ്യയിൽ റിയാദിൽ ജോലി നോക്കുന്നു. ഭാര്യ ഃ ആശാറാണി മകൾഃ ഭദ്ര വിലാസം ചിലമ്പിശ്ശേരിൽ വീട്‌ ഇളമ്പഴന്നൂർ പി.ഒ. ചടയമംഗലം - 691 534. ഫോൺ ഃ 474-476317, 531965

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here