ഒടുക്കം

ഒടുക്കമിറങ്ങി നില്‌ക്കുവാൻ

നിലാക്കയം, എങ്കിലും

കണ്ണിൽ കിനാപ്പിറ.

ഇനി,

കനിവ്‌ കടന്ന വേനൽപുറമ്പോക്കിൽ

ഒറ്റവാക്കാൽ ഉത്തരം – ജീവൻ.

ഒടുക്കമീക്കാടിൻ സൗമ്യസ്‌പന്ദന-

മൊടുങ്ങട്ടെ നീറും നിശബ്‌ദ ജീവിതം

തിരിഞ്ഞിറങ്ങവേ

പാദമുദ്രകളൊലിച്ചിറങ്ങും

കടൽ.

ആകാശസൗഹൃദം വെറുത്ത

കൈകൾപോൽ മരച്ചില്ല.

കാലമിപ്പോഴും

പഴയ പക്ഷത്തിലുൾ-

താപമൊടുക്കാൻ

മറുംമരുന്നായ്‌ നീളും മുൾക്കാട്‌.

പിണങ്ങിയെങ്കിലും

നിറഞ്ഞൊഴുകും പുഴയുടെ

പുതിയ പടുതിയിൽ

വേഗകുതിരകൾ

ഏറ്റിപ്പോകുമോ

തീപ്പെട്ട സ്‌മൃതികളെ.

Generated from archived content: odukkam.html Author: sulfikkar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅഗ്നിതടാകം
Next articleഓണം- മനുഷ്യനെ ഒരുമിപ്പിക്കുന്ന പാഠം
1980-ൽ കൊല്ലം ജില്ലയിലെ പന്മനയിൽ ജനിച്ചു. അച്‌ഛൻഃ കമറുദീൻ. അമ്മഃ നുസൈഫ. കൊല്ലം എസ്‌.എൻ. കോളേജിൽ ബിരുദപഠനം(മലയാളം) പൂർത്തിയാക്കി. 1997-ലെ മലയാള മനോരമ ബാലജനസഖ്യം സംസ്ഥാന സർഗോത്സവത്തിൽ കലാപ്രതിഭയായി. ഇപ്പോൾ സ്വന്തം കവിതകളുടെ ഒരു ‘ഈ-ബുക്ക്‌’ പ്രസിദ്ധീകരിക്കുവാനുളള ശ്രമത്തിൽ. ഒപ്പം ആനുകാലികങ്ങളിൽ എഴുതിത്തുടങ്ങുന്നു. വിലാസംഃ ‘അനാമിക’, ഇടപ്പളളിക്കോട്ട, ചവറ - 691 583.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here