താരകങ്ങളുണരാൻ തുടങ്ങുന്ന
ഈ സന്ധ്യയിൽ,
നിർമ്മലനായി ഞാനോർക്കുന്നു
നിന്നെപ്പറ്റി.
സ്നേഹം കൊണ്ടൊരു താലി
താമരവളയം കൊണ്ടൊരു കാപ്പ്
നിലാവുകൊണ്ടൊരു പൂഞ്ചേല
ഒരുക്കങ്ങളെന്നേ കഴിഞ്ഞു.
ഇന്നലെ ഇതിലേപോയ കിളിയും-
ചോദിച്ചു.“നീ വരുന്നതെന്നാണെന്ന്”
ഇന്ന് വിഷുവാണ്
ഇനി ആതിരയും തിരുവോണവുമായി.
കാലം കലാശമാടുകയാണ്
എങ്കിലും-
കൈകളിലെഴുതിരി വിളക്കുമായി
ഇങ്ങുകുടിയേറാനെത്തുക.
Generated from archived content: kudivayppu.html Author: suku