മഹായാനം

കത്തുന്ന സൂര്യൻ

ചോരുന്ന കുട

ബേസിനിൽ മുറിച്ചുമാറ്റപ്പെട്ട

മുഴയും മുലയും തുടിക്കുന്നു.

ഈ പന്നിക്കൂടിനെന്തു നാറ്റം!

“ഞാനുമെന്തേ

വീണു പോകുന്നത്‌?”

തിരിഞ്ഞു നോക്കിയപ്പോൾ

പിറകിൽ

ഒരു നാടൻ നായമാത്രം!

നായ്‌ക്കണ്ണുകളിൽ

കെട്ടുപോയ ഇറച്ചിക്കൊതി.

ഗർഭപാത്രത്തിൽ കൈകൾ കഴുകി

ഞാൻ തിരിഞ്ഞു നടന്നു.

അപ്പോഴും

നക്ഷത്രങ്ങളിൽ നിന്നും

കുഞ്ഞുങ്ങളുടെ വിലാപങ്ങൾ

വർഷിച്ചുകൊണ്ടേയിരുന്നു.

Generated from archived content: poem2_mar30_10.html Author: subrahmanyan_kuttikkol

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here