കത്തുന്ന സൂര്യൻ
ചോരുന്ന കുട
ബേസിനിൽ മുറിച്ചുമാറ്റപ്പെട്ട
മുഴയും മുലയും തുടിക്കുന്നു.
ഈ പന്നിക്കൂടിനെന്തു നാറ്റം!
“ഞാനുമെന്തേ
വീണു പോകുന്നത്?”
തിരിഞ്ഞു നോക്കിയപ്പോൾ
പിറകിൽ
ഒരു നാടൻ നായമാത്രം!
നായ്‌ക്കണ്ണുകളിൽ
കെട്ടുപോയ ഇറച്ചിക്കൊതി.
ഗർഭപാത്രത്തിൽ കൈകൾ കഴുകി
ഞാൻ തിരിഞ്ഞു നടന്നു.
അപ്പോഴും
നക്ഷത്രങ്ങളിൽ നിന്നും
കുഞ്ഞുങ്ങളുടെ വിലാപങ്ങൾ
വർഷിച്ചുകൊണ്ടേയിരുന്നു.
Generated from archived content: poem2_mar30_10.html Author: subrahmanyan_kuttikkol