ഭൂഗർഭം ചുഴിയും ചെടിക്കു രുധിര-
പ്പൂമൊട്ടു നൃത്തം തരും.
മേഘത്തിന്നടരിൽ പൊടിഞ്ഞ നിണ-
മൂഴിക്കൊരോർമ്മച്ചൂടിടും.
സ്വാതന്ത്ര്യത്തിരുനാളിലിന്ത്യയുടെ
ഉളളത്തിൽ നീറും നൊമ്പരം.
ബൂട്ടിട്ടോന്റെ ചവിട്ടടിക്കിടയിലെ
സ്വാതന്ത്ര്യത്തേനിൻ മലർ….
മണ്ണോടെൻ ചെകിടോർത്തുവെങ്കിലിനിയും
കേൾക്കാം തോക്കിന്നാരവം,
കുത്തിക്കീറിയ നെഞ്ചുപോലെ വനിയിൽ
റോസാപ്പൂവും കണ്ടിടും,
ചോരച്ചൂരു മണക്കുമാ ഡയറിനെ
സ്വപ്‌നത്തിൽ കാണും-നിഴൽ,
ധീരന്മാർ മരണംവരിച്ചൊരറിവിൽ
കമ്പോളച്ചന്തം തരും.
ഉന്നമ്രം ‘ജയഭാരതം’ വിളിയൊച്ച-
യ്‌ക്കൊട്ടും കോട്ടംവരാ-
തെന്നാലും കുനിയുന്നുവോ, ഇവിടെയാ
ഗാന്ധീ നിൻ പാവം മുഖം?
Generated from archived content: poem3_aug9_06.html Author: sreekrishnadas_mathur