ദാസപ്പട്ടം

കണ്ണനു ചിരി!!

“നീയെന്റെ ദാസനായിട്ട്‌

ഞാനറിഞ്ഞില്ലല്ലോ…

കൊച്ചൊരു മാസികയിൽ

ഇന്നലെ കണ്ടപ്പോളോർത്തു…”

പേരുമാറി, ഊരു മാറി,

വിമുഖ സഞ്ചാരിയായ്‌

നീറ്റുകക്കത്തോടുപോലെ

എന്റെ പക്കലൊന്നുമില്ലേലും

തണ്ടു കാണിക്കുന്നു നീ

എന്റെ ദാസപ്പട്ടത്തിൽ…

“ക്ഷമിക്കണം,

കല്ലുകടിച്ചേക്കാവുന്ന

പണ്ടത്തെയവിൽപ്പൊതി

കക്ഷത്തിൽ പൂത്തിരിപ്പുണ്ട്‌;

പണ്ടുതൊട്ടുളള നേർച്ചകൾ

മൂക്കുമുട്ടെ കടമായുമുണ്ട്‌.

ആളുകളാനയമ്പാരിയോടെ

ആ നടയ്‌ക്കെത്തിത്തൊഴുമ്പോൾ

‘ചങ്ക’ തോന്നിയങ്ങെത്താൻ,

ഓർത്താശ്വസിച്ചിവനെയെന്നേലും

തമ്പുരാനോർമ്മിച്ചെടുക്കട്ടെ!!”

Generated from archived content: poem2_aug2_06.html Author: sreekrishnadas_mathur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleരണ്ടു കവിതകൾ
Next articleഓണപ്പെൺകൊടി
പത്തനംതിട്ടയിലെ മാത്തൂർ ഗ്രാമത്തിൽ ജനിച്ചു. മാതാവ്‌ഃ ശ്രീമതി ഇന്ദിരാമ്മ, പിതാവ്‌ഃഃ ശ്രീ ജനാർദ്ദനൻ നായർ. പ്രവാസപ്രദക്ഷിണവഴിയിലും കവിത കൂടെ കൂട്ടിയിരിക്കുന്നു. ഇപ്പോൾ മദ്രാസിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയുന്നു. തപാൽ ഃ ശ്രീകൃഷ്ണദാസ്‌ മാത്തൂർ, ചെറുവള്ളിൽ വീട്‌, മാത്തൂർ തപാൽ, പത്തനംതിട്ട-689657, ഫോൺഃ 0468-2354572. ബ്ലോഗ്‌ഃ www.mathooram.blogspot.com ഇ-മെയിൽഃ s.mathoor@rediffmail.com Address: Phone: 09940556918

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here