വെളിച്ചം

അച്ഛനുപിറകെ കുഞ്ഞി-

ട്ടോർച്ചടിച്ചു വന്നതും,

രാത്രിയിലോക്കാനം കേൾക്കും

വീടിന്റെ കൈവഴിയിലേക്കാ-

ഞ്ഞാകാശം നീട്ടിപ്പിടിച്ചതും

പുകയറയിൽ നിന്നുകുതറി

കരണംമറിഞ്ഞെന്റെ കരളിൽ

പതിഞ്ഞ കണ്ണുരച്ചിട്ടതും

ദുഃഖമെന്നെഴുതിത്തളളിയ

വെളിച്ചമേ നീ തന്നെയല്ലേ!

ഉറക്കത്തിൻ മൂടാപ്പടിഞ്ഞ

മൃതസമാനന്റെ കാൽക്കൽവീണ്‌

ഉണരുണ്ണീ, വെളിച്ചം ദുഃഖമല്ല,-

ഇരുളും തിരിച്ചറിവിന്റെ ക-

ണ്ണുറക്കെത്തുറക്കേണ്ടതിൻ നിമിത്തമെ-

ന്നലമുറയിട്ടതുമിതേ വെളിച്ചം.

ഇലകളിൽനിന്നൂറിയിറങ്ങും

കുഞ്ഞു പുലരികളിൽനിന്നിപ്പോഴു-

മുയരുന്നതുമിതേ വനരോദനം….

വെള്ളപ്പുതപ്പണിഞ്ഞ

വെടികൊണ്ട ദേഹത്തി

ന്നോരത്തിരുളായിരുന്നോ,

വടിവാൾതല ചീന്തിക്കളഞ്ഞ

ഒരുപാതി നെഞ്ചത്തുവീ-

ണൊടുവിൽ നീയസ്തമിക്കുന്നേ?

നിണരേഖപിണയും തണൽതടങ്ങളിൽ നി-

ന്നിനിയും കുറെ വിളികൾ,

തടസ്സങ്ങളിൽ തട്ടിക്കീറിയ

വെളിച്ചത്തിൻ വിഫല ബോധനങ്ങൾ

വെളിച്ചം ദുഃഖമല്ലുണ്ണി,

വെളിച്ചമേ സുഖപ്രദം!!

Generated from archived content: poem1_nov25_08.html Author: sreekrishnadas_mathur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപനി
Next articleറിക്‌ടർ സ്‌കെയിൽ
പത്തനംതിട്ടയിലെ മാത്തൂർ ഗ്രാമത്തിൽ ജനിച്ചു. മാതാവ്‌ഃ ശ്രീമതി ഇന്ദിരാമ്മ, പിതാവ്‌ഃഃ ശ്രീ ജനാർദ്ദനൻ നായർ. പ്രവാസപ്രദക്ഷിണവഴിയിലും കവിത കൂടെ കൂട്ടിയിരിക്കുന്നു. ഇപ്പോൾ മദ്രാസിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയുന്നു. തപാൽ ഃ ശ്രീകൃഷ്ണദാസ്‌ മാത്തൂർ, ചെറുവള്ളിൽ വീട്‌, മാത്തൂർ തപാൽ, പത്തനംതിട്ട-689657, ഫോൺഃ 0468-2354572. ബ്ലോഗ്‌ഃ www.mathooram.blogspot.com ഇ-മെയിൽഃ s.mathoor@rediffmail.com Address: Phone: 09940556918

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English