ദാനം

ചിരിച്ചുകൊണ്ടു തന്നതെല്ലാം

ചിന്തിക്കാതെ വാങ്ങിവച്ചു.

കൊടുക്കൽവാങ്ങലിൽ നിന്ന്‌

ഉയിർത്തൊരാധിദൈവമേ..,നീ

വരഞ്ഞെടുക്കാനുള്ള നെഞ്ചിൻ

വിരിവിലേക്കു കണ്ണെറിയുന്നു..

കണ്ണാടിപ്പൊടി വിതറിയ പുഴ-

ച്ചങ്കു മുങ്ങിക്കോരിയതു പോലെയല്ല,

കൊക്കുകളൊളിച്ച കുടുംബവൃക്ഷ-

ക്കടയ്‌ക്കുവച്ച കത്തിപോലെയല്ല,

എടുത്തതെല്ലാമിരട്ടിച്ചുവാങ്ങും

വെനീസുകാരന്റ ദാനങ്ങളാണ്‌-

ചിരിച്ചുകൊണ്ടു തന്നതെല്ലാം

ചികഞ്ഞുനോക്കാതെ വാങ്ങിവച്ചത്‌.

മണ്ണിളക്കിക്കൊടുത്താലൊരുപിടി

ചപ്പുവാരി പൊത്തിവച്ചാൽ

പാവടവട്ടപ്പച്ചപ്പും പൂക്കളും,

കാച്ചിലും ചേനയും പൊന്തും

“മണ്ണുമര്യാദ” പിഴപ്പിച്ചവനേ,

വാങ്ങിവയ്പിൻ കെണിപ്പെട്ടിയിൽ

ചൂഴ ​‍്‌ന്നൊന്നു നോക്കുമോ?

ഉടക്കിപ്പിടയുമെലിയെപ്പോലൊരാൾ

കുടുക്കിലായ നീയോ, ഞാനോ..?

Generated from archived content: poem1_may3_08.html Author: sreekrishnadas_mathur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleവാക്ക്‌
Next articleദൈവത്തിന്റെ സ്വന്തം നാട്‌
പത്തനംതിട്ടയിലെ മാത്തൂർ ഗ്രാമത്തിൽ ജനിച്ചു. മാതാവ്‌ഃ ശ്രീമതി ഇന്ദിരാമ്മ, പിതാവ്‌ഃഃ ശ്രീ ജനാർദ്ദനൻ നായർ. പ്രവാസപ്രദക്ഷിണവഴിയിലും കവിത കൂടെ കൂട്ടിയിരിക്കുന്നു. ഇപ്പോൾ മദ്രാസിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയുന്നു. തപാൽ ഃ ശ്രീകൃഷ്ണദാസ്‌ മാത്തൂർ, ചെറുവള്ളിൽ വീട്‌, മാത്തൂർ തപാൽ, പത്തനംതിട്ട-689657, ഫോൺഃ 0468-2354572. ബ്ലോഗ്‌ഃ www.mathooram.blogspot.com ഇ-മെയിൽഃ s.mathoor@rediffmail.com Address: Phone: 09940556918

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here