പോകുംവഴി

വീടുവിട്ട്‌, ഉഴവിലൂടൂടുവഴി

നടന്നിറങ്ങുമ്പോൾ

ചുവടെ ഞെരിഞ്ഞ ചിരി

വലിച്ചെടുത്തൊരു ചെടി.

എതിരെ, ഒഎൻവി

മുണ്ടുടുപ്പിച്ചു വിട്ട കിളി

മുണ്ടുമുട്ടോളം വകഞ്ഞു

വാതോരാതെ മിണ്ടീംപറഞ്ഞും-

(പാഠപുസ്തകത്തിലുമിനി

കാണുകില്ലെന്ന്‌..)

ചെളിരസം പൂശിയ

മുഖക്കണ്ണാടി പിടിച്ച്‌ പാടം

നിവർന്നുകിടന്ന്‌

വാനത്തോടു സംവദിച്ച്‌..

തുമ്പ പറത്തിവിട്ട വെൺ-

കൊക്കുകൾ നീന്തി നീങ്ങും

ദിങ്മുഖത്തേക്കു ചാഞ്ഞ്‌

വാനം വിങ്ങിച്ചുവന്ന്‌

വിട്ടുപോയവരുടെ പാദ-

മുദ്രകൾ പേറി മൺരേഖ

പാടവരമ്പു ചുറ്റി,

കൊച്ചുകലുങ്ക്‌ ചാടിക്കടന്ന്‌

യാത്രാഭിനിവേശക്കിതപ്പുമായ്‌

പച്ചകൾക്കപ്പുറത്തസ്തമിച്ച്‌…

വണ്ടിക്കുള്ള വഴിക്കണ്ണുനീളവെ

പിന്നിലൊരു മുള്ളുകൊണ്ടുകുത്തി

കണ്ടുമറന്ന പെരുവഴിപ്പൂവ്‌…!

“വേണമെങ്കിലൊന്നുകൂടി മുത്തിക്കോളൂ,

വീണ്ടുമീവഴി കണ്ടുമുട്ടാമെന്ന

പൂതി വേണ്ട, പറഞ്ഞേക്കാം…”

Generated from archived content: poem1_mar4_08.html Author: sreekrishnadas_mathur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപരിണാമം
Next articleമൗലികം
പത്തനംതിട്ടയിലെ മാത്തൂർ ഗ്രാമത്തിൽ ജനിച്ചു. മാതാവ്‌ഃ ശ്രീമതി ഇന്ദിരാമ്മ, പിതാവ്‌ഃഃ ശ്രീ ജനാർദ്ദനൻ നായർ. പ്രവാസപ്രദക്ഷിണവഴിയിലും കവിത കൂടെ കൂട്ടിയിരിക്കുന്നു. ഇപ്പോൾ മദ്രാസിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയുന്നു. തപാൽ ഃ ശ്രീകൃഷ്ണദാസ്‌ മാത്തൂർ, ചെറുവള്ളിൽ വീട്‌, മാത്തൂർ തപാൽ, പത്തനംതിട്ട-689657, ഫോൺഃ 0468-2354572. ബ്ലോഗ്‌ഃ www.mathooram.blogspot.com ഇ-മെയിൽഃ s.mathoor@rediffmail.com Address: Phone: 09940556918

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here