പുലഭ്യത്തുലാവർഷം
തേക്കുമരത്തണലിപ്പോഴും!
പാട്ട് ഒഴുക്കില്ലാതെ
പാത്തിരിക്കുന്നടയ്‌ക്കും പിഴയ്‌ക്കും
വട്ടപ്പൊരിത്തുട തുള-
ച്ചിപ്പൊഴുമൊരു ത്വര
കൂടുകൂട്ടാൻ പാടുപെടുന്നു…..
ഇരുട്ടേറെച്ചെന്നാൽ മുഴു-
ക്കുടിയന്റയഴിഞ്ഞുലഞ്ഞ
വഴുക്കലുള്ള വാക്കുമാത്രമില്ല;
രണ്ടായ് പിരിയും വഴി-
വക്കത്തിരുട്ടുപുതച്ച്
കെ എസ ഇബിയുടെ വിളക്കുമരവും,
നെറ്റിക്കോട്ട വീണ എന്റെ വീടും…….
Generated from archived content: poem1_dec6_08.html Author: sreekrishnadas_mathur