പിറവി

അതിരാവിലെ ആദ്യപൂങ്കോഴി-

ക്കൊപ്പമുരുകിപ്പോയ പാറകൾ,

കഴുവിലേറ്റിയിട്ടു കൊലച്ചോരയപ്പാടെ

കഴുകിക്കളഞ്ഞ ന്യായാന്യായങ്ങൾ,

സിരകളിൽചുറ്റികത്തല്ലുകൊ-

ണ്ടാണികയറി കുത്തിനീറ്റുമ്പോഴും

പുണ്യപറുദീസതൻ ഭിക്ഷാംദേഹികൾ…

ആകാശക്കൊമ്പത്തോളമുയർ-

ന്നർദ്ധനഗ്നനായ്‌ ചോരയിൽ കുളി-

ച്ചിഹപരത്തിന്റെ നാഥനായവൻ, നിന-

ക്കിവരുടെ സ്നേഹോപഹാരങ്ങ-

ളിത്രയെന്നാകിലും ദൈവമേ,

കരിങ്കല്ലറ തട്ടിപ്പൊളിച്ചു വീണ്ടും

പഴയപാലാഴിപ്പുഞ്ചിരി പൊഴിച്ച്‌

ഉയർന്നുവന്നവൻ, നീയുന്നതൻ!

കിഴക്കുനിന്നുമിപ്പൊഴും കുറെ

കൗതുകങ്ങളുറക്കമൊഴിഞ്ഞു വരുന്നു-

ണ്ടവർക്കുമുമ്പേ നടക്കുക നീ

നഭസ്‌സിലുദിച്ച താരകമേയീ രാത്രി.

എവിടെയെങ്കിലും അവൻ പിറന്നിരിക്കും,

അതെന്റെയുള്ളിലാണെങ്കിലോ…!

Generated from archived content: poem1_apr3_10.html Author: sreekrishnadas_mathur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleയാത്ര
Next articleഒരു ചതി
പത്തനംതിട്ടയിലെ മാത്തൂർ ഗ്രാമത്തിൽ ജനിച്ചു. മാതാവ്‌ഃ ശ്രീമതി ഇന്ദിരാമ്മ, പിതാവ്‌ഃഃ ശ്രീ ജനാർദ്ദനൻ നായർ. പ്രവാസപ്രദക്ഷിണവഴിയിലും കവിത കൂടെ കൂട്ടിയിരിക്കുന്നു. ഇപ്പോൾ മദ്രാസിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയുന്നു. തപാൽ ഃ ശ്രീകൃഷ്ണദാസ്‌ മാത്തൂർ, ചെറുവള്ളിൽ വീട്‌, മാത്തൂർ തപാൽ, പത്തനംതിട്ട-689657, ഫോൺഃ 0468-2354572. ബ്ലോഗ്‌ഃ www.mathooram.blogspot.com ഇ-മെയിൽഃ s.mathoor@rediffmail.com Address: Phone: 09940556918

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here