യാത്ര

നഗരങ്ങളോടിപ്പോയ

ഒരു ജാലകത്തിന്റെ

അലങ്കാരമെന്നോണം

ഞാനിരിക്കുന്നു.

കാടുകളും കരിവള്ളി-

ത്തീപിടിച്ച തീരങ്ങളും

കാലത്തിന്റെ കൽക്കൻ

വടിച്ചുമാറ്റി കണ്ണാടിമിനുക്കും

നീർതടങ്ങളും കണ്ടിരിക്കും

ഇതേ ജാലകത്തിലെ

ഞാനെന്ന പതക്കത്തെ-

കുറെക്കാലം കൂടെയോടി-

പകലുകളിൽ തടഞ്ഞുവീണ

നിഴലുകൾക്കും നിലാവുകൾക്കും,

വെറുതെ കാറി,

ചുമച്ചു കുഴഞ്ഞു വീണ

വിളികൾക്കും

എന്നെ പൊടുന്നനെ

എങ്ങനെ മറക്കുവാനാകും?

കൊണ്ടോട്ടം തുടരും വണ്ടി

നിൽക്കുമിടവേളകളിൽ

പുറത്തേക്കുനോട്ടം മതിയാക്കി

പുറത്തിറങ്ങും ഞാൻ…..

ഓടിയ വഴികളുടെ

ഒരു തുമ്പ്‌

വാലനക്കി പിന്നിൽ കിടപ്പത്‌

വെറുതെയെങ്കിലുമൊന്നു കാണണം….!

എന്തിനീയോട്ടമെന്ന്‌

എന്തിനോ സ്വയമോർക്കണം,

ഓടിത്തീർന്ന വഴികൾ ചുരുട്ടിച്ചുരുട്ടി

കണ്ണും മനവും പുറത്തിട്ട്‌

ജാലകത്തിനരികെയിരുന്ന്‌

വീണ്ടും യാത്ര തുടരണം….!

Generated from archived content: poem1_apr30_10.html Author: sreekrishnadas_mathur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleദാമ്പത്യത്തിന്റെ പ്രത്യയശാസ്‌ത്രം
Next articleപിറവി
പത്തനംതിട്ടയിലെ മാത്തൂർ ഗ്രാമത്തിൽ ജനിച്ചു. മാതാവ്‌ഃ ശ്രീമതി ഇന്ദിരാമ്മ, പിതാവ്‌ഃഃ ശ്രീ ജനാർദ്ദനൻ നായർ. പ്രവാസപ്രദക്ഷിണവഴിയിലും കവിത കൂടെ കൂട്ടിയിരിക്കുന്നു. ഇപ്പോൾ മദ്രാസിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയുന്നു. തപാൽ ഃ ശ്രീകൃഷ്ണദാസ്‌ മാത്തൂർ, ചെറുവള്ളിൽ വീട്‌, മാത്തൂർ തപാൽ, പത്തനംതിട്ട-689657, ഫോൺഃ 0468-2354572. ബ്ലോഗ്‌ഃ www.mathooram.blogspot.com ഇ-മെയിൽഃ s.mathoor@rediffmail.com Address: Phone: 09940556918

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English