മാപ്പ്
മരം പെയ്യേണമെങ്കിലതിൻ മുമ്പേ മഴ പെയ്യേണമതുകൊണ്ടുതാനല്ലോ മരിച്ചിടുന്നതിൻ മുമ്പെയായി ഞാൻ ജനിച്ചു ജീവിച്ചു മാപ്പാക്കീടുക.
കാതിൽ നിന്നു മനസ്സിലേക്കുളെളാരു വേരുതോറും പടർന്നു വ്യാപിക്കുന്നു കുഞ്ഞായ കാലത്തിലൊക്കെയുമമ്മ- യുളളം കലങ്ങിയൊഴുക്കിയ വാക്കുകൾ.
കരഞ്ഞേ ജനിക്കണം, ചിരിച്ചു ജീവിക്കണം ഉറക്കെ ചിന്തിക്കണം മിണ്ടാതെ മരിക്കണം.
ഡിഗ്രി അളവിലെ കാഴ്‌ചകൾ
ചില കാഴ്‌ചകൾക്ക് പൗരുഷത്തിന്റെ മട്ടകോൺ, ചിലപ്പോൾ, എന്നും, വരികൾക്കിടയിൽ മാത്രം വായിക്കപ്പെട്ടുവരുന്ന സ്‌ത്രീത്വത്തിന്റെ ബൃഹത്‌കോൺ പലപ്പോഴും കണ്ണടച്ചുപോകുമ്പോൾ കാഴ്‌ചകൾ നപുംസകത്തിന്റെ ന്യൂനകോണിലൂടാവുന്നു.
Generated from archived content: poem2_dec28_05.html Author: sivaprasd_palod