പരീക്ഷ

ചിറകറ്റു വീണു
കേഴുമ്പോളും
നീയങ്ങുയരത്തില്‍
പറക്കുന്നത് കാണവേ
പിറക്കുന്നതാനന്ദാശ്രു..

വഴിതെറ്റി ഏതോക്കെയോ
വിഷവഴികളില്‍ ഞാന്‍
കണ്ണുപൊട്ടിയലയുമ്പോഴും
ഉള്ളിലൊരു പൂവിരിയുന്നുണ്ടത് നിന്റെ
നേര്‍വഴിയിലെ
ശാന്തസഞ്ചാരം കാണവേ

തുഴപൊട്ടി
ഭ്രാന്തന്‍ചുഴികളിലമരുമ്പോളും
ഒരു വേള നില്‍ക്കുന്നുണ്ട് ഞാന്‍
നുരയുതിര്‍ത്ത് നീങ്ങുന്ന
നിന്റെ കപ്പല്‍ത്താര കണ്ട്

വിട വിടയെന്നെത്രെയോ വട്ടം
പുലമ്പുമ്പോളും
എവിടെയോ ഒരു കൊമ്പിലിരുന്നു
പിന്‍ വിളിക്കുന്നുണ്ട്
ഏതൊക്കെയോ പുരാവൃത്തം
കൊത്തിപ്പറിച്ചു
പേപിടിച്ചൊരു കിളി

Generated from archived content: poem2_dec15_13.html Author: sivaprasad_palod

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here