ഒഴുക്കുകൾ

എഴുതിയെഴുതി

ത്തേഞ്ഞുപോയ

ചോക്കിന്ററ്റം കൊ

ണ്ടിട്ട വരപോലെ

നേർത്ത്‌, നേർത്ത്‌

പാറക്കെട്ടുകളിലൂ

ടൊലിച്ചിറങ്ങിയേതോ

കൂട്ടുപാതയിൽവെച്ച്‌

നുരയും പതയുമാർജ്ജിച്ച്‌

മുതലയായി പരിണമിച്ച്‌

വാ പിളർത്തിവെച്ചി-

രമ്പിപ്പാഞ്ഞിട്ടുമിര

യില്ലെന്നു കാൺകെ

തന്നെത്തന്നെ വിഴുങ്ങി

വെറുമൊരോർമ്മയായ്‌

പ്പോയ നിനക്കായൊ

രശ്രുകണം ഞാൻ പൊഴിക്കവേ,

എന്റെ കണ്ണിലേയ്‌ക്കുറ്റു നോക്കി

“ചരിത്രമാവർത്തിക്കു”മെന്ന

ദ്രവിച്ച പാഠമവർ

പുലമ്പിക്കൊണ്ടിരിക്കുന്നു.

Generated from archived content: poem3_aug17_07.html Author: sivakumar_m_chittoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English