റിപ്പബ്ലിക്‌

 

 

 

മകരം നനയാനായ്‌
ടെറസിൻമേൽ
നിലാവു വിരിക്കാതെ
കിടക്കുമ്പോൾ

വർണമേഘത്തിൽ
വരഞ്ഞുവരഞ്ഞുവന്നൊരു
പാതിരാകപ്പലൊന്നെന്നിലേക്ക്‌
ചാഞ്ഞു പെയ്യുന്നു…

മൂന്നാംലോകചിന്തകാ
നിന്റെ ചെരിപ്പിൽ പതിഞ്ഞ
മണൽത്തരിയിൽ
നിന്നിവിടെയൊരു
കടലുഞ്ഞാൻ പണിയുമെന്നു
നങ്കൂരവാക്യം…

അത്ഭുതപരതന്ത്രനിലേക്ക്‌
തന്ത്രപരമായ്‌
പാരാവര
പാരപ്പകർച്ചകൾ-

ആഴി തീർത്താൽ
ആൾപ്പാർപ്പൊഴിഞ്ഞൊരു
ഡിഗോഗാർഷ്യവരുമെന്നും

സൈനികത്താവളത്തിൽ
നിന്നെ ഞാൻ
ഏക കാവൽഭടനാക്കുമെന്നും
വാഗ്‌ദാനശതകം…

ഇരുപത്തിനാലു
നക്ഷത്രങ്ങൾ, നീലപശ്ചാത്തലം
ചുവന്ന

നെടുങ്കൻവരകളുടെ ദീർഘം;
ജ്ഞാനബോധി തുറന്നുവന്നു,

കാഴ്‌ച!

ആർക്കുവേണമിനി
മഞ്ഞുതെന്നൽ;

കാവ്യകല്ലോല കാൽപനിക
പൈങ്കിളിവെരകൽ?

ആരുണ്ടെന്റെ
യജമാനന്റെ
കപ്പൽവേധമിസൈലുകളെ
പിടിച്ചുകെട്ടാൻ…!

Generated from archived content: poem1_aug14_08.html Author: shylan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here