ഇരുട്ടിന്റെ
കൊടുംനിറമുളള
പോസ്‌റ്ററുകൾ
ഒട്ടിച്ചും കൊണ്ട്
നാട്ടിൻപുറങ്ങളെ
വളയുമ്പോൾ, പണ്ട്
അവർ&അവൾ
പ്ലാറ്റിപ്പസുകളെക്കുറിച്ച്
സംസാരിച്ചിരുന്നു…!
വേനലിൽ കത്തിച്ചിതറിത്തെറിച്ച
ഇടിമിന്നൽ തുന്നിക്കൂട്ടിക്കെട്ടിയതും
ഫ്രീക്വെൻസി മോഡുലേഷനിൽ
ചീവിടു കേറിയിരച്ചതും പിന്നെ…!
ജാലക വിരികളെല്ലാം
വെട്ടി
മാറാലക്കാട്
നീന്തുമ്പോൾ
എന്റെ മാത്രം
നിഴൽഗന്ധമുളള
ഒരു കൊച്ചുമുട്ട
അവളിൽനിന്നും
ഇപ്പോൾ…!
വിശ്വസിക്കില്ല നിങ്ങൾ&അല്ലേ,
പെട്ടെന്നൊന്നും പൊതുജനം…!
പത്രങ്ങളെഴുതാൻ കാത്തിരിക്കുക,
ഞായറാഴ്‌ചക്കഥകളുടെ വെടിക്കെട്ടുകൾ.
കൺഫ്യൂഷൻഃ-
കെടുമ്പുവീണ
മുദ്രാവാക്യത്തിന്റെ
മുന്നിൽ&പിന്നിൽ
കെട്ടിയിട്ട
മറവി
കുരയ്‌ക്കുമോ അതോ
കടിയ്‌ക്കുമോ..?
Generated from archived content: aug13_poem2.html Author: shylan