വൃദ്ധസദനം

കളിമുറ്റത്തെ ഇത്തിരിവട്ടത്തിൽ

കെട്ടിയിട്ടാരോ സായന്തനത്തെ

കാറ്റുമായെത്തി കാൽപ്പെരുമാറ്റം

ആരേ വരാനിരിക്കുന്നു?

പാതിമയക്കവും നോവും

കഫം കുറുകുമുച്ഛ്വാസവുമായി

ഓടിതളർന്നെത്തും പുതുമിത്രമോ?

അപരിഷ്‌കൃതനാണച്ഛൻ

എന്നുചൊല്ലിയ മക്കളെ

പേറെടുത്ത സഹധർമ്മിണിതൻ

വെളുപ്പുകറുപ്പാം ഛായാപടം

വടികുത്തി, വഴിതെറ്റി വരികയോ?

വരുന്നവ നായ്‌ക്കളാണേൽ പോലുമത്‌

മക്കളല്ല; ഒപ്പിടാനുളള വിരലന്നേ

വീട്ടിൽ വെച്ചിരുന്നച്ഛൻ….

പിന്നെയാരേ, രംഗബോധമില്ലാതണയും

കാറ്റിൻ നിർവ്വികാര ഹർഷമോ…

നിനയാതെ വീണൊരാ

പഴുത്തിലയൊച്ചയോ?

Generated from archived content: poem1_may19_08.html Author: shanavas_konarath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here