വരണ്ട നിളയാണ്
പുഴയുടെ സൗന്ദര്യമോര്‍ത്ത്
വാചാലയായത്.
ഓരോ വീടുകളും
തന്റെ
കരുണയുടെ
കടലാണെന്ന്
വീമ്പുപറഞ്ഞത്.
അപ്പോളും
മണല്‍തരികള്‍
പേടിച്ചരണ്ട്
പുല്‍ക്കാടുകള്‍ക്കടിയില്‍
മണ്ണില്‍
ഒളിച്ചിരുന്ന് വിതുമ്പുന്നുണ്ട്,
‘സ്നേഹിച്ചും തലോടിയും
കാണാന്‍ വരുന്നോരൊക്കെ
കുട്ട്യോളെ പിടുത്തക്കാരാ’….!!
Generated from archived content: poem3_aug28_12.html Author: shameer_tk