കാഞ്ഞിരമരത്തണലിലിരുന്ന്
പാൽപായസം കുടിക്കെ
ഒരു കുരുവിയെന്നോട്
കുശലം ചോദിച്ചു.
കൗശലത്തിൽ മോശക്കാരനല്ലാത്ത
ഞാനും ഒഴിഞ്ഞുമാറി കൊടുത്തില്ല
ഒടുവിൽ ഒരു തുളളി കണ്ണുനീരെനിക്ക്
കടമായി തന്നപ്പോൾ
ഒരു കാഞ്ഞിരക്കായ നിറയെ
പാൽപായസം
ഞാനതിന്
പകരമായി നല്‌കി.
Generated from archived content: poem2_oct13.html Author: shajid