ഒരു രാഷ്‌ട്രത്തിന്റെ കരുത്ത്
ചോരപ്പുഴയുടെ ആഴമളന്ന് നിർണ്ണയിക്കുന്നു.
അതിർവരമ്പുകൾക്ക്-
ഭാഷയും വർണ്ണവും
മതധർമ്മവും കൽപ്പിച്ച്
രാഷ്‌ട്രം കെട്ടിപ്പടുത്തപ്പോൾ
ഭൂമിയുടെ അവകാശം
മനുഷ്യന് നഷ്‌ടമായി.
ചോരയും നീരും പകരംവച്ച്
അതിരുകളിളകുമ്പോൾ
വിധവകളുടെ കണ്ണീരിൽ ചവിട്ടി
കാലം കടന്നുപോകുന്നത് കാണേണ്ടി വരുന്നു.
ആദ്യം ഒരു വെടിയൊച്ച കേട്ടു;
പിന്നെ വെടിയൊച്ചകൾ
ഭൂമിയുടെ അവകാശം-
ആയുധപ്പുരയ്‌ക്ക്
കൈമാറിയ കരാർ
ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.
കണ്ണീരുകൊണ്ട് കവിതയും
ചോര കൊണ്ട് ചരിത്രവും
എഴുതുന്നതാണ് പതിവ്
പതിവ് തെറ്റിക്കുന്നത്-
അതിർത്തി ലംഘിക്കുന്നതു-
പോലെയായിരിക്കുന്നു.
Generated from archived content: poem2_nov13_09.html Author: saju_soman
Click this button or press Ctrl+G to toggle between Malayalam and English