കുറ്റിമുല്ല

മുറ്റത്തെന്റെ മുല്ല പൂത്തു.

അതെന്റെ സ്വപ്‌നമായിരുന്നു.

വസന്തം മടങ്ങിപോകെ

മുല്ലപ്പൂവിന്റെ ഓർമ്മയും സുഗന്ധവും

ഞാൻ കവിതയിൽ നിറച്ചു.

പൂക്കാലം കഴിഞ്ഞാലും

മുല്ലപ്പൂ ചൂടി വരുന്ന കൂട്ടുകാരിയോട്‌

എന്നും മുല്ല പൂക്കുന്നത്‌

എങ്ങനെ എന്ന്‌ ചോദിച്ചപ്പോൾ

അവൾ പറഞ്ഞതിങ്ങനെഃ

കുറ്റിമുല്ലക്കില്ല ഋതുഭേദങ്ങൾ.

അതുകൊണ്ട്‌

മുറ്റത്തെന്നും പൂക്കാലം,

മുടിനിറയെ പൂക്കളും,

മടി നിറയെ പണവും.

അങ്ങനെയാണ്‌

ഞാനും കുറ്റിമുല്ലകൃഷി തുടങ്ങിയത്‌.

അന്നുമുതൽ എനിക്ക്‌ കവിത നഷ്‌ടമായി.

Generated from archived content: poem2_nov17.html Author: sajeev_aymanam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമൃഗസൗഹൃദം
Next articleശാലിനി എന്റെ കൂട്ടുകാരി
1964-ൽ കോട്ടയം ജില്ലയിൽ അയ്‌മനത്ത്‌ ജനിച്ചു. ആനുകാലികങ്ങളിൽ കവിതകൾ എഴുതാറുണ്ട്‌. ഉണ്മ പബ്ലിക്കേഷൻസ്‌ പ്രസിദ്ധീകരിച്ച കാവ്യസപ്തകം എന്ന കവിതാ സമാഹാരത്തിൽ കവിത വന്നിട്ടുണ്ട്‌. ഇപ്പോൾ കോട്ടയം ജില്ലാ രജിസ്‌ട്രാർ ആഫീസിൽ ജോലി ചെയ്യുന്നു. വിലാസം ഷാജിഭവൻ, അയ്‌മനം പി.ഒ. കോട്ടയം Address: Phone: 95481 2309190 Post Code: 686 015

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here